ജിഎസ്ടി ബില്ലുകൾ ലോക്സഭ പാസാക്കി
ജിഎസ്ടി ബില്ലുകൾ ലോക്സഭ പാസാക്കി
Wednesday, March 29, 2017 1:29 PM IST
ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി) പ്രാബല്യത്തിലാക്കുന്നതിനുള്ള ബില്ലുകൾ ലോക്സഭയിൽ പാസാക്കി. ജിഎസ്ടി പ്രാബല്യത്തിൽ വരുന്നത് വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ബില്ലുകൾ പാർലമെന്‍റിൽ അവതരിപ്പിച്ചു കൊണ്ട് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വ്യക്തമാക്കി. ജൂലൈ ഒന്നു മുതൽ ജിഎസ്ടി പ്രാബല്യത്തിൽ വരുത്താമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

കേന്ദ്ര ജിഎസ്ടി ബിൽ, സംയോജിത ജിഎസ്ടി ബിൽ, ജിഎസ്ടി നഷ്ടപരിഹാര ബിൽ, കേന്ദ്രഭരണ പ്രദേശ ജിഎസ്ടി ബിൽ എന്നിവയാണ് ഇന്നലെ സഭയിൽ പാസാക്കിയത്. സംസ്ഥാന ജിഎസ്ടി ബില്ലുകൾ ഓരോ സംസ്ഥാനവും പാസാക്കണം.

സേവന നികുതി, വാറ്റ്, എക്സൈസ് തീരുവ എന്നിവ ജിഎസ്ടിയിൽ ലയിക്കും. സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും തുല്യ പ്രാധാന്യമുള്ള ജിഎസ്ടി കൗണ്‍സിലിൽ ആണ് ജിഎസ് ടി കാര്യങ്ങൾക്കു മേൽനോട്ടം വഹിക്കുക. ഇതോടെ രാജ്യത്താകമാനം ചരക്കുഗതാഗതം സുഗമമാകുമെന്നു ജയ്റ്റ്‌ലി പറഞ്ഞു.

ജിഎസ്ടി നടപ്പാക്കാൻ വൈകിയതു കാരണം രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചർച്ചയിൽ കോണ്‍ഗ്രസ് നേതാവ് എം.വീരപ്പ മൊയ്‌ലിആരോപിച്ചു.
യുപിഎ സർക്കാർ അധികാരത്തിൽ ഇരുന്നപ്പോൾ ബിജെപിയാണ് ജിഎസ്ടി നടപ്പാക്കുന്നതിനു ശക്തമായ എതിർപ്പുന്നയിച്ചത്. ഇപ്പോൾ വിപ്ലവകരമായ നികുതി പരിഷ്കരണം എന്ന പേരിൽ ബിജെപി സർക്കാർ കൊണ്ടു വരുന്ന ജിഎസ്ടിക്ക് അന്നത്തേ തിൽനിന്നു വലിയ മാറ്റമൊന്നുമില്ലെന്നും മൊയ്‌ലി പറഞ്ഞു.


യുപിഎ സർക്കാർ ജിഎസ്ടി ഏർപ്പെടുത്താൻ ആലോചിച്ചിട്ട് എട്ട് വർഷം കഴിഞ്ഞിരിക്കുന്നു. അന്നു ചില പാർട്ടികൾ ഇതിനെ കണ്ണടച്ചെതിർക്കുകയായിരുന്നു. ഈ കാലതാമസം കൊണ്ട് പ്രതിവർഷം 1.5 ലക്ഷം കോടി എന്ന നിരക്കിൽ രാജ്യത്തിന് 12 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. രാഷ്‌ട്രീയ ചൂതാട്ടങ്ങളുടെ ഭാഗമായാണ് രാജ്യത്തിന് ഇത്ര വലിയ ഒരു നഷ്ടം സഹിക്കേണ്ടി വന്നതെന്നും മൊയ്‌ലി കുറ്റപ്പെടുത്തി.

നിയമനിർമാണത്തിനുള്ള ബില്ലുകൾ ധനബില്ലായി സർക്കാർ അവതരിപ്പിക്കുന്നതിൽ രാജ്യസഭയിലെ അംഗങ്ങൾക്ക് അഭിമാനക്ഷതമുണ്ടാക്കുമെന്നും രാജ്യസഭാംഗം കൂടിയായ ജയ്റ്റ്‌ലിയുടെ കൂടി അവകാശമാണ് ലംഘിക്കപ്പെടുന്നതെന്നും മൊയ്‌ലി പറഞ്ഞു.
അഭിമാനം സംരക്ഷിക്കാൻ രാജ്യസഭയിലെ മുഴുവൻ അംഗങ്ങളും രാജി വയ്ക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും വീരപ്പമൊയ്‌ലി പറഞ്ഞു.

ജിഎസ്ടി നിലവിൽ വരുന്നതോടെ സംസ്ഥാന സർക്കാരുകൾക്ക് നികുതി നിരക്ക് വർധിപ്പിക്കണമെങ്കിൽ ജിഎസ്ടി കൗണ്‍സിലിനെ സമീപിക്കേണ്ടി വരും. ഇത് സംസ്ഥാനങ്ങളുടെ ധനകാര്യ സ്വയംഭരണ സംവിധാനം ഇല്ലാതാക്കുന്നതാണെന്ന് ആർഎസ്പി നേതാവ് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.

ജിഎസ്ടി നടപ്പിലാക്കുന്നതിന് മുന്പ് പാർലമെന്‍റിന്‍റിനെയും നിയമസഭകളുടേയും അംഗീകാരം തേടേണ്ടതായിരുന്നുവെന്ന് ജോയിസ് ജോർജ് ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.