ജീന്‍സിട്ട മാധ്യമപ്രവര്‍ത്തകർക്കു ബോംബെ ഹൈക്കോടതിയില്‍ വിലക്ക്
ജീന്‍സിട്ട മാധ്യമപ്രവര്‍ത്തകർക്കു ബോംബെ ഹൈക്കോടതിയില്‍ വിലക്ക്
Wednesday, March 29, 2017 1:29 PM IST
മുംബൈ: ബോംബെ ഹൈക്കോടതിയില്‍ ജീന്‍സിട്ട വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചീഫ് ജസ്റ്റീസിന്‍റെ വിലക്ക്. ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരെ കോടതിക്ക് അകത്ത് പ്രവേശിപ്പിക്കാതെ ചീഫ് ജസ്റ്റീസ് മഞ്ജുള ചെല്ലൂർ തിരിച്ചയക്കുകയായിരുന്നു.

ജീന്‍സും ടീഷര്‍ട്ടും ധരിച്ചെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരോടു പുറത്തുപോകണമെന്നു ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുകയായിരുന്നു. ജീന്‍സ് മാന്യമായ വേഷമല്ല എന്നും മഞ്ജുള ചെല്ലൂര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ജീന്‍സ് ധരിച്ചെത്തിയ സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും കോടതിയിൽ‌ പ്രവേശിക്കുന്നത് തടഞ്ഞ ചീഫ് ജസ്റ്റീസിനെതിരേ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഒരു വനിതാ ചീഫ് ജസ്റ്റീസ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണു സ്വീകരിച്ചതെന്നു മാധ്യമപ്രവര്‍ത്തകര്‍ വിമര്‍ശനമുന്നയിച്ചു.


2016 ഒാഗസ്റ്റിലാണ് മഞ്ജുള ചെല്ലുര്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കുന്നത്. ബോംബെ ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് മഞ്ജുള ചെല്ലൂര്‍.

2012 സെപ്റ്റംബര്‍ മുതല്‍ 2014 ഓഗസ്റ്റ് വരെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായും മഞ്ജുള ചെല്ലൂർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.