മലിനീകരണം: ബിഎസ്-3 വാഹനങ്ങൾ നിരോധിച്ചു
മലിനീകരണം: ബിഎസ്-3  വാഹനങ്ങൾ നിരോധിച്ചു
Wednesday, March 29, 2017 1:12 PM IST
ന്യൂഡൽഹി: മലിനീകരണത്തോ ത് കൂടുതലുള്ള ബിഎസ്-3 വാഹനങ്ങളുടെ വില്പനയും രജിസ്ട്രേഷനും സുപ്രീം കോടതി നിരോധിച്ചു. ഏപ്രിൽ ഒന്നു മുതൽ ബിഎസ്-4 വാഹനങ്ങൾ മാത്രമേ വിൽക്കാവൂയെന്നും ജസ്റ്റീസുമാരായ മദൻ ബി. ലോകുർ, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ബിഎസ്-3 വാഹനങ്ങൾ വിൽക്കുന്നതിനു സമയപരിധി നീട്ടിനൽകണമെന്ന് ആവശ്യപ്പെട്ട് വാഹന നിർമാതാക്കൾ നൽകിയ ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.

ബിഎസ്-3 വാഹനങ്ങൾ വിൽക്കുന്നതു 2010ൽ നിർത്തിവയ്ക്കണമെന്നാണു കേന്ദ്രം നിർദേശിച്ചിരുന്നത്. പല തവണ സമയ പരിധി മാറ്റി നിശ്ചയിച്ചത് അവസാനിക്കാനിരിക്കേയാണ് വാഹന നിർമാതാക്കളുടെ സംഘടന സിയാം സുപ്രീംകോടതിയെ സമീപിച്ചത്.

ബിഎസ്-3 പ്രകാരം നിർമിച്ച 8.24 ലക്ഷം വാഹനങ്ങൾ ബാക്കിയുണ്ടെന്നും അവ വിൽക്കുന്നതിന് ഒരു വർഷത്തോളം സമയം വേണമെന്നും ഹർജിക്കാർക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്‌വി വാദിച്ചു. വാണിജ്യ താത്പര്യങ്ങളേക്കാൾ പ്രധാനം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യമാണെന്നു ചൂണ്ടിക്കാട്ടിയ രണ്ടംഗ ബെഞ്ച്, ഏപ്രിൽ ഒന്നു മുതൽ ബിഎസ്-4 സ്റ്റാൻഡേർഡുള്ള വാഹനങ്ങൾക്കു മാത്രം രജിസ്ട്രേഷൻ അനുവദിച്ചാൽ മതിയെന്നും ഉത്തരവിട്ടു. ഏപ്രിൽ ഒന്നിനു മുന്പ് വാങ്ങിയ വാഹനങ്ങൾക്ക് രജിസ്ട്രേഷൻ അനുവദിക്കാമെന്നും കോടതി വ്യക്തമാക്കി.


ബിഎസ്-3 വാഹനങ്ങൾ വിറ്റഴിക്കാതിരുന്നാൽ 12,000 കോടി രൂപയുടെ നഷ്ടമുണ്ടാകും. ഈ വാഹനങ്ങൾ ബിഎസ്-4 ലേക്കു മാറ്റാനാണെങ്കിലും പതിനായിരം കോടിയിലധികം ചെലവ് വേണ്ടിവരുമെന്നും സിംഗ്‌വി വാദിച്ചു. 2010ൽ തന്നെ ബിഎസ്-4 മാനദണ്ഡങ്ങളെ കുറിച്ചു കന്പനികൾക്ക് അറിവുണ്ടായിരുന്നതാണെന്നു കോടതി ചൂണ്ടിക്കാട്ടി.

ജിജി ലൂക്കോസ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.