കേരളസംഘത്തെ രാജ്നാഥ് സിംഗ് കണ്ടില്ല
കേരളസംഘത്തെ രാജ്നാഥ് സിംഗ് കണ്ടില്ല
Tuesday, March 28, 2017 2:20 PM IST
ന്യൂഡൽഹി: സംസ്ഥാനത്തെ വരൾച്ചാ പ്രശ്നം പരിഹരിക്കുന്നതിനു പ്രത്യേക സഹായം തേടിയെത്തിയ കേരള സംഘത്തിനു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയില്ല. സംസ്ഥാനത്തിന്‍റെ പ്രശ്നങ്ങൾ അറിയിക്കുന്നതിനായി മുഖ്യമന്ത്രി നയിക്കുന്ന സംഘത്തിനു പ്രധാനമന്ത്രി അനുമതി നിഷേധിച്ചതുപോലെ തങ്ങൾക്കും രാജ്നാഥ് സിംഗ് അനുമതി നൽകിയില്ലെന്നു സംസ്ഥാന മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും വി.എസ്. സുനിൽ കുമാറും അറിയിച്ചു.

തുടർന്ന് മന്ത്രിയുടെ ഓഫീസിലും ദുരന്ത നിവാരണ അഥോറിറ്റിയിലും നിവേദനം സമർപ്പിച്ചിട്ടുണ്ടെന്നു പറഞ്ഞ സംഘം, പ്രശ്നത്തിൽ കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗുമായി ചർച്ച നടത്തിയതായും അറിയിച്ചു.

രാജ്യത്തെ ദുരന്ത നിവാരണ വകുപ്പിന്‍റെ ചുമതലയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് വരൾച്ച അടക്കമുള്ള ദുരന്ത നിവാരണത്തിനു പ്രത്യേക ധനസഹായം അനുവദിക്കുന്നത്. കഴിഞ്ഞ ആഴ്ച കർണാടക, തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ രാജ്നാഥ് സിംഗും ദുരന്ത നിവാരണ അധികൃതരും സംസ്ഥാനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ചയ്ക്കായി കേരള സംഘം അനുമതി തേടിയത്. എന്നാൽ, കേന്ദ്രമന്ത്രിയെ കാണാൻ അനുമതി ലഭിച്ചില്ല.


അതേസമയം, സംസ്ഥാനത്തെ വരൾച്ചാ പ്രശ്നം പഠിക്കുന്നതിനായി കേന്ദ്ര കൃഷി മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി അശ്വനികുമാറിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘം കേരളത്തിലെത്തുമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹൻ സിംഗ് കേരള സംഘത്തെ അറിയിച്ചു. പാർലമെന്‍റ് സമ്മേളനം തീർന്നതിനുശേഷമായിരിക്കും സംഘമെത്തുക. ഈ സംഘം നൽകുന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് വരൾച്ചാ ദുരിതാശ്വാസമായി കേന്ദ്രം ധനസഹായം അനുവദിക്കുകയെന്നും നിലവിലുള്ള അവസ്ഥ വ്യക്തമാക്കി കേരളം 992.5 കോടിയുടെ ധനസഹായം ചോദിച്ചിട്ടുണ്ടെന്നും മന്ത്രിമാരായ ചന്ദ്രശേഖരനും വി.എസ്. സുനിൽകുമാറും പറഞ്ഞു. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമൻ, രാജീവ് പ്രതാപ് റൂഡി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.