കമ്മീഷനുകളിലെ നിയമനങ്ങളെച്ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം
കമ്മീഷനുകളിലെ നിയമനങ്ങളെച്ചൊല്ലി രാജ്യസഭയിൽ പ്രതിപക്ഷ ബഹളം
Tuesday, March 28, 2017 1:47 PM IST
ന്യൂഡൽഹി: പിന്നോക്ക, ന്യൂനപക്ഷ കമ്മീഷനുകളിലെ നിയമനത്തെച്ചൊല്ലി രാജ്യസഭ ഇന്നലെയും ബഹളത്തിൽ മുങ്ങി. ഇതേ വിഷയത്തിൽ തിങ്കളാഴ്ചയും പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചിരുന്നു. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ഉച്ചയ്ക്കു മുൻപായി സഭ മൂന്നുവട്ടം പിരിഞ്ഞു. കോണ്‍ഗ്രസിനൊപ്പം എസ്പി, ബിഎസ്പി, ജെഡിയു അംഗങ്ങളും വിഷയത്തിൽ പ്രതിഷേധം ഉയർത്തി. നിയമന വിഷയത്തിൽ സർക്കാർ കള്ളം പറയുകയാണെന്നാരോപിച്ച് പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം നടുത്തളത്തിലിറങ്ങി.

ഇതിനിടെ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മറുപടി പറയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസത്തെപ്പോലെ തന്നെ മന്ത്രിയുടെ വാക്കുകൾ ബഹളത്തിൽ മുങ്ങിപ്പോയി. എല്ലാ കമ്മീഷനുകളും പ്രവർത്തിക്കുന്നുണ്ടെന്നും ഒഴിവുകൾ നികത്തിവരികയാണെന്നുമുള്ള മന്ത്രിയുടെ വിശദീകരണം പ്രതിപക്ഷം മുഖവിലയ്ക്കെടുത്തില്ല. ശൂന്യവേളയിൽ ബഹളം രൂക്ഷമായതോടെ ഉപാധ്യൻ പ്രഫ. പി.ജെ കുര്യനും ചോദ്യോത്തര വേളയിൽ ചെയർമാൻ ഹമീദ് അൻസാരിയും സഭ പിരിച്ചു വിടുകയായിരുന്നു.

സഭ ഇന്നലെ ചേർന്നയുടൻ തന്നെ പ്രതിപക്ഷം വിഷയം ഉന്നയിച്ച് എഴുന്നേറ്റു. മറ്റു സഭാ നടപടികൾ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി നോട്ടീസുകൾ നൽകിയിട്ടുണ്ടെന്ന് പ്രതിപക്ഷ എംപിമാർ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ, പിന്നോക്ക ദേശീയ കമ്മീഷനുകളിൽ വൈസ് ചെയർമാന്‍റെയും അംഗങ്ങളുടെയും തസ്തികകൾ ദീർഘ കാലമായി ഒഴിഞ്ഞുകിടക്കുകയാണെന്ന് എസ്പി എംപി രാം ഗോപാൽ യാദവ് പറഞ്ഞു. ഈ കമ്മീഷന്‍റെ ഗുണഭോക്താക്കളാകേണ്ട നിരവധി പേരെ ഇതു പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനു പുറമേ മറ്റു പിന്നോക്ക വിഭാഗത്തിൽ നിന്ന് ചില സമുദായത്തിൽ പെട്ടവരെ ഒഴിവാക്കിയതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും എംപി ആരോപിച്ചു.


കമ്മീഷനുകളിൽ നിയമനം നടത്താൻ ബിജെപി സർക്കാർ വൈകിപ്പിക്കുന്നതിനെ ബിഎസ്പി നേതാവ് മായാവതിയും ചോദ്യം ചെയ്തു. ഇതിനിടെയാണ് വെങ്കയ്യ നായിഡു വിഷയത്തിൽ വിശദീകരണം നൽകാൻ എഴുന്നേറ്റത്. എന്നാൽ, മറ്റു ബിജെപി നേതാക്കൾ പ്രതികരിച്ചതിനു ശേഷം മാത്രം മന്ത്രി മറുപടി പറഞ്ഞാൽ മതിയെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ നിലപാട്. എന്നാൽ, മന്ത്രിക്കു സംസാരിക്കാൻ അവകാശമുണ്ടെന്ന് ഉപാധ്യക്ഷൻ വ്യക്തമാക്കി. ബഹളത്തെ തുടർന്ന് സഭ പിരിഞ്ഞു. വീണ്ടും ചേർന്നപ്പോൾ ജെഡിയു നേതാവ് ശരദ് യാദവ് സംസാരിക്കാൻ എഴുന്നേറ്റു. ഇത്തവണ ഭരണപക്ഷത്തു നിന്നായിരുന്നു ബഹളം ഉയർന്നത്. ഭരണപക്ഷ എംപിമാർ എഴുന്നേറ്റു നിന്നു മുദ്രാവാക്യം മുഴക്കിത്തുടങ്ങി. ഇതോതെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി.

ഇതിനിടെയാണ് നമീബിയയിൽ നിന്നുള്ള പാർലമെന്‍റ് പ്രതിനിധികൾ രാജ്യസഭയിൽ അതിഥികളായെത്തിയത്. പ്രതിഷേധക്കാരെ ഒരു വിധത്തിൽ അടക്കി പി.ജെ. കുര്യൻ നമീബിയൻ സംഘത്തെ സ്വാഗതം ചെയ്തു. തൊട്ടു പിന്നാലെ തന്നെ നടുത്തളത്തിൽ നിലയുറപ്പിച്ച പ്രതിപക്ഷം വീണ്ടും ബഹളം ആരംഭിച്ചു. ഇതോടെ സഭ വീണ്ടും പിരിഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.