ഹസൻ കെപിസിസിയുടെ താത്കാലിക പ്രസിഡന്‍റ്
ഹസൻ കെപിസിസിയുടെ താത്കാലിക പ്രസിഡന്‍റ്
Saturday, March 25, 2017 1:09 PM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എം.എം. ഹസൻ കെപിസിസിയുടെ താത്കാലിക അധ്യക്ഷനാകും. കെപിസിസി വൈസ് പ്രസിഡന്‍റായ ഹസൻ ഉടൻ പ്രാബല്യത്തോടെ പ്രസിഡന്‍റിന്‍റെ ചുമതല കൂടി വഹിക്കുമെന്ന് എഐസിസി പത്രക്കുറിപ്പിൽ അറിയിച്ചു. പുതിയ പിസിസി പ്രസിഡന്‍റിനെ നിയമിക്കുന്നതു വരെയാണ് 69 കാരനായ ഹസനു ചുമതല. വി.എം. സുധീരൻ അപ്രതീക്ഷിതമായി പദവി രാജിവച്ച ഒഴിവിലാണ് താത്കാലിക നിയമനം. ഇന്നു രാവിലെ 11ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ നടക്കുന്ന ചടങ്ങിൽ വി.എം. സുധീരൻ ഹസനു ചുമതല കൈമാറും.

സുധീരന്‍റെ രാജിയെത്തുടർന്നു 15 ദിവസം കെപിസിസിക്ക് അധ്യക്ഷനില്ലാത്ത അവസ്ഥയാ യിരുന്നു. കോ ണ്‍ഗ്ര സ് സംഘടനാ കാര്യങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയാണ് ഹസനു താത്കാലിക ചുമതല നൽകിയ വിവരം ഒറ്റ വാചകത്തിലുള്ള പത്രക്കുറിപ്പിൽ അറിയിച്ചത്. അമേരിക്കയിൽ ചികിത്സ കഴിഞ്ഞു തിരിച്ചെത്തിയ കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുമായി ചർച്ച നടത്തിയശേഷം ഇരുവരുടെയും അംഗീകാരത്തോടെയാണു നിയമനം. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുമായുംഎഐസിസി രാഷ്‌ട്രീ യകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലുമായും കേരളത്തിന്‍റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്നിക് വിശദമായ ചർച്ച നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ തുടങ്ങിയ പ്രധാന നേതാക്കളുമായും മുകുൾ വാസ്നിക്ക് ടെലിഫോണിൽ സംസാരിച്ചിരുന്നു.

മുതിർന്ന എംപിമാരായ പ്രഫ. കെ.വി. തോമസ്, എം.ഐ. ഷാനവാസ്, എം.കെ. രാഘവൻ, ആന്‍റോ ആന്‍റണി എന്നിവരെ അമേരിക്കയിലേക്കു പോകുന്നതിനു മുന്പു രാഹുൽ വീട്ടിൽ വിളിച്ചുവരുത്തി വിശദമായ കൂടിയാലോചന നടത്തിയിരുന്നു. സംസ്ഥാനത്ത പ്രമുഖ നേതാക്കളുടെയും ഗ്രൂപ്പുകളുടെയും അഭിപ്രായം മാനിക്കാതെ സുധീരനെ കെപിസിസി പ്രസിഡന്‍റ് ആയി നിയമിച്ചതു പോലുള്ള പരീക്ഷണം സംസ്ഥാനത്തു പാർട്ടിയെ കൂടുതൽ തകർച്ചയിലേക്കു നയിക്കുമെന്ന് എംപിമാർ രാഹുലിനോടു ചൂണ്ടിക്കാട്ടിയിരുന്നു. ഒരുമിച്ചും പിന്നീട് ഒറ്റയ്ക്കൊറ്റയ്ക്കുംനാലു എംപിമാരുമായും അദ്ദേഹം ചർച്ച നടത്തിയിരുന്നു.


ജോർജ് കള്ളിവയലിൽ

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും: എം.എം. ഹസൻ



മലപ്പുറം: കേരളത്തിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും പാർട്ടിയിൽ എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകാൻ ശ്രമിക്കുമെന്നും കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതല ഏറ്റെടുക്കുന്ന എം.എം.ഹസൻ.

പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് കെപിസിസി ആസ്ഥാനത്തെത്തി ചുമതല ഏറ്റെടുക്കുമെന്നും ഭാവിപരിപാടികൾ കോണ്‍ഗ്രസ് നേതാക്കളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മലപ്പുറം ഡിസിസി ആസ്ഥാനത്തെത്തിയ നിയുക്ത പ്രസിഡന്‍റിനെ ഡിസിസി പ്രസിഡന്‍റ് വി.വി. പ്രകാശ് ഷാൾ അണിയിച്ച് സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.