സോണിയഗാന്ധി തിരിച്ചെത്തി; ആരോഗ്യനില തൃപ്തികരമെന്നു പാർട്ടി
സോണിയഗാന്ധി തിരിച്ചെത്തി; ആരോഗ്യനില തൃപ്തികരമെന്നു പാർട്ടി
Friday, March 24, 2017 1:06 PM IST
ന്യൂഡൽഹി: വൈദ്യപരിശോധനകൾക്കായി വിദേശത്തുപോയ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നാട്ടിൽ തിരിച്ചെത്തി. മടക്കയാത്രയിൽ മകനും കോൺഗ്രസ് ഉപാധ്യക്ഷനുമായ രാഹുൽ ഗാന്ധിയും ഒപ്പമുണ്ടായിരുന്നു. 70 കാരിയായ സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. വൈദ്യപരിശോധനയ്ക്കായി ഈമാസം ആദ്യമാണു സോണിയ യാത്രതിരിച്ചത്. ഏതു രാജ്യത്തേക്കാണു പോകുന്നതെന്നു വ്യക്തമാക്കിയിരുന്നില്ലെങ്കിലും അമേരിക്കയിലേക്കാണെന്നു സൂചനയുണ്ടായിരുന്നു.

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദറിന്‍റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്തശേഷം കഴിഞ്ഞ 16 നാണു രാഹുൽ ഗാന്ധി, സോണിയയുടെ അടുത്തേക്കു പോയത്. അടുത്തിടെ പൂർത്തിയായ നിയമസഭാ തെരഞ്ഞെടുപ്പിൽ, പ്രചാരണരംഗത്തുനിന്ന് സോണിയ വിട്ടുനിന്നിരുന്നു. സമീപകാലത്ത് ആദ്യമായാണു കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് മാറിനിൽക്കുന്നത്. തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തെത്തുടർന്നു രാഹുൽഗാന്ധിയുടെ നേതൃത്വത്തിനെതിരേ രൂക്ഷവിമർശനം ഉയർന്നിരുന്നു. പാർട്ടിയിൽ അഴിച്ചുപണി വേണമെന്ന ആവശ്യവും ശക്തമാണ്. ഇതിനിടെയാണു സോണിയയുടെയും രാഹുലിന്‍റെയും മടങ്ങിവരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.