എയർ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി ചെരുപ്പിനടിച്ചു
എയർ ഇന്ത്യ ജീവനക്കാരനെ ശിവസേന എംപി ചെരുപ്പിനടിച്ചു
Thursday, March 23, 2017 12:50 PM IST
ന്യൂഡൽഹി: വിമാനത്തിലെ സീറ്റു തർക്കത്തിനിടെ ശിവസേന എംപി എയർഇന്ത്യ ജീവനക്കാരനെ ചെരുപ്പൂരിയടിച്ചു. 60 വയസുള്ള എയർ ഇന്ത്യയുടെ ഡ്യൂട്ടി മാനേജർ സുകുമാറിനെയാണു ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദ് ചെരുപ്പിനടിക്കുകയും ഷർട്ട് വലിച്ചു കീറുകയും ചെയ്തത്. ജീവനക്കാരനെ താൻ ചെരുപ്പൂരിയടിച്ചെന്ന് എംപി തന്നെ മാധ്യമപ്രവർത്തകർക്കു മുന്നിൽ സമ്മതിച്ചു. 25 തവണ താൻ അയാളെ അടിച്ചെന്നാണ് എംപി പറഞ്ഞത്.

ഒരു രാഷ്‌ട്രീയ പാർട്ടിയും വ്യക്തിയെ കൈയേറ്റം ചെയ്യുന്നതിനെ പിന്തുണയ്ക്കില്ലെന്നും രവീന്ദ്ര ഗെയ്ക്‌വാദിന്‍റെ ഭാഗത്തുനിന്ന് നടക്കാൻ പാടില്ലാത്തതാണു സംഭവിച്ചതെന്നും വ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. സംഭവം ഗൗരവതരമാണെന്നും അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ എംപിക്കെതിരേ എയർ ഇന്ത്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അതിനു പുറമേ വിമാനത്തിൽ നിന്നിറങ്ങാൻ കൂട്ടാക്കാതെ 40 മിനിട്ടോളം വിമാനം വൈകിപ്പിച്ചതിനും ശിവസേന എംപിക്കെതിരേ എയർ ഇന്ത്യ പോലീസിൽ മറ്റൊരു പരാതിയും നൽകിയിട്ടുണ്ട്.

പൂനയിൽ നിന്നും ഡൽഹി ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ വിമാനത്തിലാണ് ശിവസേന എംപി അഴിഞ്ഞാടിയത്. രാവിലെ പത്തിന് ഫ്ളൈറ്റ് ലാൻഡ് ചെയ്തു. പക്ഷെ, എംപി വിമാനത്തിൽ നിന്നും ഇറങ്ങാൻ തയാറായില്ല. എയർലൈൻ സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ രോഷാകുലനായ എംപി ചെരിപ്പൂരി തല്ലാൻ തുടങ്ങുകയായിരുന്നെന്നാണ് സുകുമാർ പറയുന്നത്. എന്നാൽ, താൻ ശബ്ദം താഴ്ത്തി സംസാരിക്കാൻ പറഞ്ഞിട്ടും സുകുമാർ കൂട്ടാക്കിയില്ലെന്നാണ് എംപി പറയുന്നത്. ബിസിനസ് ക്ലാസിലാണ് എംപി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. പക്ഷെ, എയർലൈൻ ആ സർവീസ് ഓൾ എക്കണോമിക് ക്ലാസ് ആക്കി മാറ്റുകയായിരുന്നുവെന്ന് എയർ ഇന്ത്യ അധികൃതൻ പ്രതികരിച്ചു. എംപിയുടെ പേഴ്സണൽ സെക്രട്ടറിയെ ഇക്കാര്യമറിയിച്ചിരുന്നു. ആവശ്യമെങ്കിൽ ബുക്കിംഗ് റദ്ദാക്കാമെന്നും പറഞ്ഞു. പക്ഷെ, പൂന എയർപോർട്ടിലെത്തിയ എംപി വിമാനത്തിൽ കയറുകയായിരുന്നു. എംപി ചെരിപ്പൂരി തല്ലിയ സംഭവം അന്വേഷിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ഉചിതമായ നടപടികൾ എടുക്കുമെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.


അപമര്യാദയായി പെരുമാറിയ ജീവനക്കാരനെ തല്ലിയെന്നത് ശരിയാണ്. ബിസിനസ് ക്ലാസ് ടിക്കറ്റിന് പണം നൽകിയിട്ടും സീറ്റ് അനുവദിക്കാത്തത് ചോദ്യം ചെയ്തപ്പോൾ ജീവനക്കാരൻ മര്യാദയില്ലാതെ പെരുമാറി. താൻ എംപിയാണെന്നു പറഞ്ഞപ്പോഴും തട്ടിക്കേറുകയാണു ചെയ്തത്. എയർ ഇന്ത്യയിൽ നിന്നും ഇത്തരത്തിൽ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമാണ് ഇതിനു മുന്പും ഉണ്ടായിട്ടുള്ളത്. നിരവധി തവണ പരാതി നൽകിയിരുന്നുവെന്നും എന്നാൽ ഇതുവരെ നടപടിയുണ്ടായില്ലെന്നുമാണ് രവീന്ദ്ര ഗെയ്ക്‌വാദ് പറഞ്ഞത്.
സംഭവത്തിൽ മർദനമേറ്റ ജീവനക്കാരൻ എയർ ഇന്ത്യക്ക് പരാതി നൽകി. സീറ്റ് ഇല്ലെന്ന് അറിയിച്ചതോടെ രവീന്ദ്ര ഗെയ്ക്‌വാദ് മോശം വാക്കുകൾ ഉപയോഗിച്ച് തർക്കിക്കുകയായിരുന്നു. മുഴുവൻ ജീവനക്കാരുടെയും മുന്നിൽവച്ച് തന്നെ ചെരുപ്പൂരി തല്ലുകയും കണ്ണട പൊട്ടിച്ചെറിയുകയും ചെയ്തു. എംപിമാരുടെ പെരുമാറ്റം തന്നെ ഇങ്ങനെയാണെങ്കിൽ രാജ്യത്തെ ദൈവം രക്ഷിക്കട്ടെ എന്നായിരുന്നു മർദനമേറ്റയാളുടെ പ്രതികരണം.

ഗെയ്ക്ക്‌വാദ് മുന്പും പ്രശ്നക്കാരൻ

മുംബൈ: രവീന്ദ്ര ഗെയ്ക്ക്‌വാദ് മുന്പും വിവാദങ്ങളുയർത്തിയ ആളാണ്. റംസാൻ നോന്പിലായിരുന്ന മുസ്‌ലിം ഹോട്ടൽ ജീവനക്കാരനെ 2014ൽ നിർബന്ധിച്ച് ആഹാരം കഴിപ്പിക്കാൻ ശ്രമിച്ചതിന്‍റെ പേരിൽ ഗെയ്ക്ക്‌വാദ് വിവാദത്തിലായിരുന്നു. ന്യൂഡൽഹിയിലെ മഹാരാഷ്‌ട്ര ഹൗസിൽ വിളന്പിയ ചപ്പാത്തി മോശമാണെന്ന് ആരോപിച്ചായിരുന്നു ഗേയ്ക്‌വാദിന്‍റെ അതിക്രമം. ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയായിട്ടുണ്ട്. അന്പത്തിയേഴുകാരനായ ഗെയ്ക്‌വാദ് മഹാരാഷ്‌ട്രയിലെ ഉസ്മാനാബാദ് മണ്ഡലത്തിൽനിന്നുള്ള എംപിയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.