റെയിൽവേ വികൽപ് വ്യാപകമാക്കുന്നു
റെയിൽവേ വികൽപ് വ്യാപകമാക്കുന്നു
Wednesday, March 22, 2017 1:08 PM IST
ന്യൂഡൽഹി: വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കണ്‍ഫേം ആകാത്ത യാത്രക്കാർക്ക് മറ്റു പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യാവുന്ന വികൽപ് സംവിധാനം റെയിൽവേ വ്യാപകമാക്കുന്നു. ആറു സംസ്ഥാനങ്ങളിൽ പരീക്ഷിച്ച് വിജയകരമാണെന്നു കണ്ടെത്തിയതോടെയാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഇതോടെ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇനി പ്രീമിയം ട്രെയിനുകളിലും യാത്ര ചെയ്യാം. ഏപ്രിൽ ഒന്നുമുതൽ ഇത് നിലവിൽ വരും.

വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്കു യാത്ര പോകേണ്ട സ്ഥലത്തേക്ക് രാജധാനി, ശതാബ്ദി ട്രെയിനുകൾ ഉണ്ടെങ്കിൽ അതിൽ യാത്രചെയ്യാൻ കഴിയും. പ്രധാനപ്പെട്ട റൂട്ടുകളിലേക്ക് അനുവദിക്കുന്ന സ്പെഷൽ ട്രെയിനുകളിലും ഈ സൗകര്യം ലഭ്യമായിരിക്കും. ഇത്തരത്തിൽ അവർ യാത്രചെയ്യുന്ന ദൂരം ടിക്കറ്റ് ഉറപ്പായിരിക്കും. പ്രീമിയം ട്രെയിനുകൾ ആളില്ലാതെ സർവീസ് നടത്തുന്നത് ഒഴിവാക്കാനാണ് റെയിൽവേയുടെ പുതിയ പദ്ധതി.

പരീക്ഷണാടിസ്ഥാനത്തിൽ വികൽപ് നടപ്പാക്കിയ ആറിടത്തും പദ്ധതി വിജയിച്ചതോടെയാണ് രാജ്യവ്യാപകമായി ഇതു നടപ്പാക്കാൻ റെയിൽവേ തീരുമാനിച്ചത്. ഇത്തരത്തിൽ പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നതിനുളള അധിക ചെലവ് യാത്രക്കാർ വഹിക്കേണ്ടി വരില്ല. നിലവിൽ ഓണ്‍ലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് വികൽപ് ലഭ്യമാകുക. റെയിൽവേ സ്റ്റേഷനുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതോടുകൂടി ടിക്കറ്റ് കൗണ്ടറുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കും ഭാവിയിൽ വികൽപ് സംവിധാനം പ്രയോജനപ്പെടും.


വികൽപ് നടപ്പാകുന്നതോടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് വെയ്റ്റിങ് ലിസ്റ്റിലാണങ്കിൽ അതേ റൂട്ടിലേക്ക് തൊട്ടടുത്ത സമയത്ത് എത്തുന്ന മറ്റൊരു ട്രെയിനിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനാകും. ഇത് ആവശ്യമില്ലാത്ത യാത്രക്കാർക്ക് ടിക്കറ്റ് റദ്ദാക്കാം. എന്നാൽ, കണ്‍ഫോം ആയ ടിക്കറ്റ് റദ്ദാക്കുന്നതിനുള്ള ചാർജ് ഈടാക്കും.

തിരക്കുള്ള സമയങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിക്കുന്ന ഫ്ളെക്സി ഫെയർ സംവിധാനം ഏർപ്പെടുത്തിയതിനുശേഷം പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വലിയ കുറവ് വന്നിരുന്നു. ഇതേ തുടർന്ന് പ്രീമിയം ട്രെയിനുകളായ രാജധാനി, തുരന്തോ, ശതാബ്ദി, സുവിധോ ട്രെയിനുകൾ ആളൊഴിഞ്ഞ സീറ്റുമായാണ് സർവീസ് നടത്തിയിരുന്നത്. ഇതു മൂലംമറ്റു ട്രെയിനുകളിലെ വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് പ്രീമിയം ട്രെയിനിൽ യാത്ര ചെയ്യാനുള്ള സൗകര്യം രാജ്യവ്യാപകമായി ഏർപ്പെടുത്താൻ റെയിൽവേ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.