പാലക്കാട് കരുണയിലെയും കണ്ണൂർ മെഡിക്കൽ കോളജിലെയും പ്രവേശനം സുപ്രീംകോടതി റദ്ദാക്കി
പാലക്കാട് കരുണയിലെയും കണ്ണൂർ മെഡിക്കൽ കോളജിലെയും പ്രവേശനം സുപ്രീംകോടതി റദ്ദാക്കി
Wednesday, March 22, 2017 12:38 PM IST
ന്യൂഡൽഹി: സർക്കാരുമായി കരാറുണ്ടാക്കാത്ത പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ സ്വന്തം നിലയിൽ നടത്തിയ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. ഈ വർഷം പ്രവേശനം നേടിയ 180 വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയ ജസ്റ്റീസ് ജയിംസ് കമ്മിറ്റിയുടെ നടപടി ശരിവച്ചുകൊണ്ടാണ് ഉത്തര വ്. പ്രവേശനവുമായി ബന്ധപ്പെട്ടുളള നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ഹാജരാക്കിയ രേഖകൾ കെട്ടിച്ചമച്ചതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൃത്രിമ രേഖകളുണ്ടാക്കിയതിനു കേസെടുക്കേണ്ടതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഇത്തവണ പ്രവേശനം മുടങ്ങിയ വിദ്യാർഥികൾക്ക് അടുത്ത വർഷം മാനദണ്ഡങ്ങളനുസരിച്ച് പ്രവേശനം നൽകണമെന്നും നിർദേശിച്ചു.

കരുണയിൽ 30 വിദ്യാർഥികളും കണ്ണൂരിൽ 150 വിദ്യാർഥികളുമാണ് പ്രവേശനം നേടിയത്. നടപടികൾ ഓണ്‍ലൈനിലൂടെയാക്കണമെന്നും വിശദാംശങ്ങൾ മേൽനോട്ടത്തിനുള്ള ജയിംസ് കമ്മിറ്റിക്കു കൈമാറണമെന്നുമുള്ള നിർദേശങ്ങൾ മെഡിക്കൽ കോളജുകൾ ചെയ്തിട്ടില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. കൂടാതെ, പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് കോളജുകളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകളുടെ പട്ടികയും കോടതിയുടെ നിർദേശത്തെത്തുടർന്ന് തയാറാക്കി നൽകി. ഇതു പരിഗണിച്ച കോടതി പ്രവേശനം റദ്ദാക്കിയ ജയിംസ് കമ്മിറ്റിയുടെ തീരുമാനം ശരിവയ്ക്കുകയായിരുന്നു.


അതേസമയം, എൻആർഐ ക്വോട്ടയിൽ നടത്തിയ പ്രവേശനത്തിൽ കരുണ മെഡിക്കൽ കോളജ് കൃത്രിമ രേഖയുണ്ടാക്കിയെന്നാണ് കോടതി കണ്ടെത്തിയത്. ഇതു പ്രോസിക്യൂട്ട് ചെയ്യേണ്ട കുറ്റമാണെന്നു ചൂണ്ടിക്കാട്ടിയ ജസ്റ്റീസുമാരായ അമിതാവ് റോയി, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ച്, കുറ്റക്കാർ ജയിലിൽ പോകേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. എന്നാൽ, ഈ രേഖകൾ അധികൃതർക്കു മുന്പാകെ സമർപ്പിച്ചിട്ടില്ലെന്നും അതിനാലാണ് പ്രവേശന നടപടികൾ ജയിംസ് കമ്മിറ്റി റദ്ദാക്കിയതെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി, ജയിംസ് കമ്മിറ്റി തീരുമാനം ശരിവയ്ക്കുകയായിരുന്നു. വിദ്യാർഥികളുടെ ഭാവി പറഞ്ഞ് തെറ്റായ നടപടി അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

2016 ഒക്‌ടോബറിലാണ് ജെയിംസ് കമ്മിറ്റി കരുണ, കണ്ണൂർ മെഡിക്കൽ കോളജുകൾ നടത്തിയ പ്രവേശനങ്ങൾ റദ്ദാക്കുന്നത്. ഇവിടുത്തെ പ്രവേശന നടപടികളെക്കുറിച്ച് വ്യാപകമായി പരാതികൾ പരിശോധിച്ചായിരുന്നു സമിതിയുടെ നടപടി. എൻട്രൻസ് കമ്മീഷണർ കേന്ദ്രീകൃത അലോട്ട്മെന്‍റിലൂടെ ഈ കോളജുകളിലെ പ്രവേശനം നടത്തണമെന്ന നിർദേശവും ജെയിംസ് കമ്മിറ്റി സർക്കാരിനു മുന്നിൽ വച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.