രാഹുലിനെയും അഖിലേഷിനെയും കുത്തി; മോദിയെ പൊക്കി യോഗി
രാഹുലിനെയും അഖിലേഷിനെയും കുത്തി; മോദിയെ പൊക്കി യോഗി
Tuesday, March 21, 2017 12:57 PM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധിയേക്കാൾ ഒരു വയസ് കുറവും അഖിലേഷ് യാദവിനേക്കാൾ ഒരു വയസ് കൂടുതലുമാണെനിക്ക്. അവരുടെ സഖ്യത്തിനിടയിലൂടെയായിരുന്നു എന്‍റെ വരവ്. അതുകൊണ്ടാണ് ആ സഖ്യം പൊളിഞ്ഞു പോയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി ചുമതലയേറ്റ യോഗി ആദിത്യനാഥ് ഇന്നലെ പാർലമെന്‍റിൽ നൽകിയ യാത്രയയപ്പു ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞ വാക്കുകളാണിത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം പ്രതിപക്ഷത്തിന്‍റെ മുഖത്തേറ്റ അടിയാണെന്നായിരുന്ന യോഗി ആദിത്യനാഥ് പറഞ്ഞത്.

യുപിയിലെ ഗോരഖ്പുർ ലോക്സഭാ മണ്ഡലത്തെ അഞ്ചു വർഷം തുടർച്ചയായി പ്രതിന ിധീകരിച്ച യോഗി ഇന്നലെ പാർലമെന്‍റിലേക്കു വന്നപ്പോൾ ഭാരത് മാതാ കീ ജയ് വിളികളോടെയാണ് ബിജെപി എംപിമാർ സ്വീകരിച്ചത്. വിടവാങ്ങൾ പ്രസംഗത്തിൽ ഉത്തർപ്രദേശിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന സംസ്ഥാനമാക്കുമെന്നാണ് യോഗി പറഞ്ഞത്. രാജ്യത്തെ യുവാക്കൾക്ക് ജോലി തേടി പുറത്തേക്കു പോകേണ്ട സാഹചര്യം ഒഴിവാക്കും. യുപി ഒരു ആദർശ സംസ്ഥാനമായിരിക്കും. അഴിമതിയും കലാപവും ഇല്ലാതാക്കും. ക്രമസമാധാനം ഉറപ്പു വരുത്തി ഗുണ്ടാരാജിന് അറുതി വരുത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തിനു തന്നെ പ്രതീകമാണെന്നാണ് യോഗി പറഞ്ഞത്.


തന്‍റെ മണ്ഡലമായ ഗോരഖ്പുരിൽ കഴിഞ്ഞ പതിനഞ്ചു വർഷമായി ഒരു വർഗീയ കലാപം പോലും ഉണ്ടായിട്ടില്ല. തങ്ങൾ ഒരു വിവേചനവും ഇല്ലാതെ എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിന് വേണ്ടിയാണു പ്രവർത്തിക്കുന്നത്. തന്‍റെ സർക്കാർ എല്ലാവരുടേതുമാണ്. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി മാത്രമായി പ്രവർത്തിക്കില്ലെന്നും യോഗി പറഞ്ഞു.
യോഗി ആദിത്യനാഥ് പധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അധ്യക്ഷൻ അമിത്ഷായുമായും കൂടിക്കാഴ്ച നടത്തി. ആഭ്യന്തര വകുപ്പ് കൈവശം വയ്ക്കുന്നതിനെ ചൊല്ലി മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും തമ്മിലുൽ തർക്കമുണ്ട്. ആഭ്യന്തര വകുപ്പ് തന്‍റെ കൈയിൽ ഭദ്രമാക്കണമെന്ന് യോഗി ആഗ്രഹിക്കുന്പോൾ നിർണായക വകുപ്പ് തനിക്കു വേണമെന്ന നിലപാടാണ് ബിജെപി സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ കേശവ് പ്രസാദ് മൗര്യക്കുള്ളത്.

ധനകാര്യവകുപ്പ് തനിക്കു തന്നെ വേണമെന്ന നിലപാടുമായി മറ്റൊരു ഉപമുഖ്യമന്ത്രി ദിനേശ് ശർമയും രംഗത്തെത്തിയിട്ടുണ്ട്. ആദിത്യനാഥ് ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖർജി, അരുണ്‍ ജയ്‌റ്റ്‌ലി, രാജ്നാഥ് സിംഗ്, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, മുതിർന്ന ബിജെപി നേതാവ് എൽ.കെ അഡ്വാനി എന്നിവരെയും സന്ദർശിച്ചു.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.