നോട്ടുമാറ്റം: വിശദീകരണം തേടി സുപ്രീംകോടതി
നോട്ടുമാറ്റം: വിശദീകരണം തേടി സുപ്രീംകോടതി
Tuesday, March 21, 2017 12:57 PM IST
ന്യൂഡൽഹി: റദ്ദാക്കിയ നോട്ടുകൾ മാറ്റുന്നതിനു ഡിസംബർ 30 നുശേഷം അവസരം നൽകാത്തതിനു വിശദീകരണം നൽകണമെന്നു കേന്ദ്ര സർക്കാരിനോടും റിസർവ് ബാങ്കിനോടും സുപ്രീം കോടതി.

രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റോർണി ജനറൽ മുകുൾ റോഹ്തഗി സത്യവാങ്മൂലം സമർപ്പിക്കണം. റദ്ദാക്കിയ നോട്ടുകൾ കൂടുതൽ വിശദീകരണങ്ങൾ ആവശ്യപ്പെടാതെ എല്ലാ ജനങ്ങൾക്കും മാറ്റിയെടുക്കാൻ ഇനിയും അവസരം നൽകുമോയെന്ന കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്നും കോടതി സർക്കാരിനോടു നിർദേശിച്ചു.

റദ്ദാക്കിയ 1000രൂപ, 500 രൂപ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സമയപരിധി ഡിസംബർ 30ന് അവസാനിപ്പിച്ച സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജിയിലാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ച് വിശദീകരണം തേടിയത്. മാർച്ച് അവസാനം വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്നു പ്രധാനമന്ത്രി നൽകിയ വാഗ്ദാനം മറികടന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്നു ചോദിച്ച കോടതി, വിദേശ ഇന്ത്യാക്കാർക്കു വേണ്ടി സജ്ജമാക്കിയിരിക്കുന്നതു പോലെ ഡിസംബർ 30നു മുന്പ് നോട്ട് മാറ്റിയെടുക്കാനാവാത്തവർക്കായി പ്രത്യേക സംവിധാനം ഒരുക്കാമായിരുന്നില്ലേയെന്നും ആരാഞ്ഞു.


പ്രധാനമന്ത്രിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച ജനങ്ങൾക്ക് അത്തരത്തിൽ ഒരു അവസരം നൽകാതെ മറികടക്കുന്നത് കഴിവില്ലായ്മയാണ്. എന്നാൽ, നോട്ട് നിരോധന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ഓർഡിനൻസ് അംഗീകരിച്ചതിലൂടെ പാർലമെന്‍റാണ് നൽകിയതെന്നായിരുന്നു സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറലിന്‍റെ വാദം. പ്രധാനമന്ത്രി ഒരു വാഗ്ദാനം നൽകിയെങ്കിലും നിയമമാണ് നടപ്പിലാക്കിയതെന്നും അതിൽ പ്രധാനമന്ത്രിയുടെ വാഗ്ദാനമില്ലെന്നും മുകുൾ റോഹ്തഗി വാദിച്ചു.
ഇതിനു ശക്തമായ ഭാഷയിലാണ് കോടതി മറുപടി നൽകിയത്. പ്രധാനമന്ത്രിയുടെ വാഗ്ദാനം മറികടക്കാൻ നിങ്ങൾ ഒരു നോട്ടീസ് പോലും നൽകിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.