കേരളവും ബംഗാളും പിടിക്കാൻ തന്ത്രങ്ങളുമായി ആർഎസ്എസ്
കേരളവും ബംഗാളും പിടിക്കാൻ തന്ത്രങ്ങളുമായി ആർഎസ്എസ്
Saturday, March 18, 2017 11:53 AM IST
ന്യൂഡൽഹി: ഉത്തർപ്രദേശിലെ മികച്ച വിജയത്തിനു പിന്നാലെ കേരളത്തിലേക്കും പശ്ചിമ ബംഗാളിലേക്കും കണ്ണുവച്ച് ആർഎസ്എസ്. ഇടതുപക്ഷ, മതതേരകക്ഷികൾക്കു ശക്തമായ വേരോട്ടമുള്ളതും അവർ ഭരിക്കുന്നതുമായ ഈ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്കെതിരേ വ്യാപകമായ ആക്രമണങ്ങൾ നടക്കുന്നുവെന്ന പ്രചാരണങ്ങൾ ഉയർത്തിയാവും ആർഎസ്എസ് ഇതിനായുള്ള ശ്രമങ്ങൾ നടത്തുക. 2021ൽ മാത്രമെ ഈ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കൂ. അതിനു മുന്പ് 2019ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ആർഎസ്എസിന്‍റെ പ്രചാരണം.

നിലവിൽ ബംഗാൾ നിയമസഭയിൽ ബിജെപിക്ക് മൂന്നും കേരളത്തിൽ ഒരു സീറ്റുമാണുള്ളത്. രണ്ടിടത്തും ബിജെപിക്കു വേണ്ടി ആർഎസ്എസ് വോളന്‍റിയർമാരാണ് കഴിഞ്ഞവർഷം നടന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയത്.

കേരളത്തിൽ ആറു ശതമാനത്തിൽ നിന്ന് ബിജെപിയുടെ വോട്ട് വിഹിതം 10.5 ശതമാനമായും ബംഗാളിൽ നാലിൽ നിന്ന് 10.2 ശതമാനമായും ഉയർന്നിട്ടുണ്ട്. ഈയാഴ്ച കോയന്പത്തൂരിൽ നടക്കുന്ന സംഘപരിവാരിന്‍റെ പരമോന്നത നയരൂപീകരണവേദിയായ അഖിലഭാരതീയ പ്രതിനിധി സഭയിലെ പ്രധാന അജൻഡ കേരളത്തിലും ബംഗാളിലും സ്വാധീനമുറപ്പിക്കുന്നതിനെ കുറിച്ചാവും. ആർഎസ്എസിന്‍റെ മുതിർന്ന നേതാക്കളും സംഘത്തിനു കീഴിലെ 40ലധികം കീഴ്ഘടകങ്ങളുടെ നേതാക്കളുമാണ് യോഗത്തിൽ പങ്കെടുക്കുക.
കഴിഞ്ഞമാസം ആർഎസ്എസിന്‍റെ നാഗ്പൂരിലെ ആസ്ഥാനത്തു നടന്ന യോഗത്തിലും കേരളത്തിലെ വിഷയങ്ങളായിരുന്നു മുഖ്യ അജൻഡ.

ഇതാദ്യമായല്ല സംഘപരിവാർ കേരളത്തിലെയും ബംഗാളിലെയും സംഘർഷങ്ങൾ സീജവ ചർച്ചയായി നിലനിർത്താൻ ശ്രമിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന അഖിലേന്ത്യാ പ്രതിനിധി സഭയിലും കേരളത്തിലെയും ബംഗാളിലെയും സംഘർഷങ്ങളായിരുന്നു വിഷയമാക്കിയിരുന്നത്. കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർക്കു നേരെ സിപിഎമ്മും ബംഗാളിൽ ഹിന്ദുക്കൾക്കെതിരേ തീവ്രവാദികളും ആക്രമണം നടത്തുകയാണെന്ന് ഹൈദരാബാദ് യോഗം പ്രമേയവും പാസാക്കിയിരുന്നു.


രണ്ടു സംസ്ഥാനത്തെയും സംഘർഷങ്ങൾ സംബന്ധിച്ച് സംഘപരിവാർ നേതാക്കൾ പതവണകളായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം, മനുഷ്യാവകാശ, വനിതാ, ന്യൂനപക്ഷ കമ്മിഷനുകൾ മുന്പാകെ പരാതികൾ നൽകിയിട്ടുണ്ട്.

കേരളത്തിൽ കഴിഞ്ഞ മേയിൽ ഇടതുപക്ഷം തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ തന്നെ സിപിഎം ബിജെപി സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. പിണറായി വിജയൻ കേരളാ മുഖ്യമന്ത്രിയായി അധികാരമേൽക്കും മുന്പേ തുടങ്ങിയ സംഘർഷം, മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം പിണറായി ആദ്യമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ കൂടിക്കഴ്ചയിലും വിഷയമാവുകയുണ്ടായി. ഇതിനു പിന്നാലെ കേരളത്തിലെ വിഷയങ്ങൾ ഉയർത്തി "ചുവപ്പൻ ഭീകരതയ്ക്കെതിരേ’ എന്ന പ്രമേയത്തിൽ ഡൽഹിയിൽ സെമിനാറുകളും പ്രദർശനങ്ങളും ആർഎസ്എസ് സംഘടിപ്പിച്ചു.

കേരളത്തിലേക്കാൾ ലക്ഷ്യം വയ്ക്കുക പശ്ചിമബംഗാളിലാവുമെന്നും സംസ്ഥാനത്തെ ഭൂരിപക്ഷസമുദായത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തൃണമൂൽ കോണ്‍ഗ്രസ് സർക്കാർ പരാജയപ്പെട്ടെന്നും മുതിർന്ന സംഘപരിവാർ നേതാവ് പറഞ്ഞു. കേരളത്തിൽ ആർഎസ്എസ് പ്രവർത്തകർ തുടർച്ചയായ രാഷ്ട്രീയ ആക്രമണത്തിനിരയാവുകയാണ്. എന്നാൽ പശ്ചിമബംഗാളിൽ സാധാരണ ആളുകളാണ് ആക്രമണത്തിനിരയാവുന്നതെന്നും സാഹചര്യങ്ങൾ നിയന്ത്രണവിധേയമായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

വർഗീയ പ്രചാരണങ്ങൾ നടത്തുന്നുവെന്നാരോപിച്ചു ആർഎസ്എസിനു കീഴിലുള്ള 125 സ്കൂളുകൾ അടുത്തിടെ മമതാ ബാനർജി സർക്കാർ അടപ്പിച്ചത് സംഘപരിവാരിനെ ചൊടിപ്പിച്ചിരുന്നു. പ്രാദേശികമായ ആചാരങ്ങൾ ഏറ്റെടുത്തു നടത്തുന്നതുവഴി വിശ്വാസികളിലേക്കു ഇറങ്ങിച്ചെല്ലാനും ആർഎസ്എസ് ആലോചിക്കുന്നു. ഇതിന്‍റെ ഭാഗമായി ശ്രീരാമന്‍റെ ജൻമദിനമായി കരുതുന്ന ഏപ്രിൽ അഞ്ചിന് ബംഗാളിൽ ആർഎസ്എസ് സംസ്ഥാന വ്യാപകമായി രാമനവി ആഘോഷിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.