ഗോവയിൽ ഗവർണർ ബിജെപിയെ ക്ഷണിച്ചത് ജയ്‌റ്റ്‌ലിയോട് ആലോചിച്ചിട്ടെന്നു കോണ്‍ഗ്രസ്
ഗോവയിൽ ഗവർണർ ബിജെപിയെ ക്ഷണിച്ചത് ജയ്‌റ്റ്‌ലിയോട് ആലോചിച്ചിട്ടെന്നു കോണ്‍ഗ്രസ്
Friday, March 17, 2017 1:19 PM IST
ന്യൂഡൽഹി: ഗോവയിൽ സർക്കാരുണ്ടാക്കാൻ ഗവർണർ ബിജെപിയെ ക്ഷണിച്ചത് കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി യുമായി കൂടിയാലോചിച്ചതിനു ശേഷമാണെന്നാരോപിച്ചു കോണ്‍ഗ്രസ് രാജ്യസഭ സ്തംഭിപ്പിച്ചു. ലോക്സഭയിലും കോണ്‍ഗ്രസ് ഈ വിഷയം ഉന്നയിച്ചു. ഗവർണറുടെ നടപടിയെക്കുറിച്ചു ചർച്ച ചെയ്യണമെങ്കിൽ സഭയുടെ അംഗീകാരവും തീരുമാനവും ആവശ്യപ്പെടുന്ന സ്വതന്ത്ര പ്രമേയത്തിനു നോട്ടീസ് നൽകിയാൽ മാത്രമേ ചർച്ച അനുവദിക്കൂ എന്നാണ് രാജ്യസഭയിൽ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞത്.


ജയ്‌റ്റ്‌ലിയുമായി ചർച്ച ചെയ്തതിനു ശേഷമാണ് ഗവർണർ സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ചതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ഒൗചിത്യമില്ലാതെയും ഭരണഘടനാ ലംഘനം നടത്തിയുമാണ് ഗോവ ഗവർണർ മൃദുല സിൻഹ ജയ്‌റ്റ്‌ലിയുമായി കൂടിയാലോചന നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കി കോണ്‍ഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങിയതോടെ രാജ്യസഭ പലതവണ പിരിയേണ്ടി വന്നു.

ലോക്സഭയിൽ മല്ലികാർജുൻ ഖാർഗെയാണു വിഷയം ഉന്നയിച്ചത്. ഈ വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയെങ്കിലും സ്പീക്കർ അനുമതി നൽകിയില്ലെന്നും ആഭ്യന്തര വകുപ്പിനെക്കുറിച്ചാണു പറയാനുള്ളതെന്നും ഖാർഗെ വ്യക്തമാക്കി.
സഭയിൽ ഗവർണറുടെ വിഷയം ചർച്ച ചെയ്യാനാകില്ലെന്ന് സ്പീക്കർ റൂളിംഗ് നൽകിയതാണെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കർ എം. തന്പിദുരൈ ചൂണ്ടിക്കാട്ടി. റൂളിംഗ് നൽകണമെന്ന് പാർലമെന്‍ററികാര്യ സഹമന്ത്രി എസ്.എസ്.അലുവാലിയ ആവശ്യപ്പെട്ടു. ആഭ്യന്തര വകുപ്പ് സംസ്ഥാനങ്ങളുടെ വിഷയത്തിൽ ഇടപെടുകയാണെന്ന് ഖാർഗെ വീണ്ടും ആരോപിച്ചു.

ആഭ്യന്തര വകുപ്പിനുള്ള ധനാഭ്യർഥന ചർച്ചയിൽ വകുപ്പിനു കീഴിലുള്ള ഗവർണറുടെ നടപടിയെക്കുറിച്ചു ചർച്ച ചെയ്യാമെന്ന് തൃണമൂൽ കോണ്‍ഗ്രസ് നേതാവ് സൗഗത റോയ് ചൂണ്ടിക്കാട്ടി. ഇതോടെ ഭരണപക്ഷത്തു നിന്നും പ്രതിഷേധമുയർന്നു. ഗവർണറുടെ നടപടികൾ സഭയിൽ ചർച്ച ചെയ്യാനാകില്ലെന്ന് പാർലമെന്‍ററികാര്യ മന്ത്രി അനന്ത് കുമാർ വ്യക്തമാക്കി.

രാജ്യസഭ ഇന്നലെ ചേർന്നയുടൻ കോണ്‍ഗ്രസിലെ ദിഗ്‌വിജയ് സിംഗാണു വിഷയം ഉന്നയിച്ചത്. ഗോവ ഗവർണറുടെ ഭരണഘടനാലംഘനം മറ്റു സഭാ നടപടികൾ നിർത്തി വച്ച് ചർച്ച ചെയ്യണമെന്നായിരുന്നു സിംഗിന്‍റെ ആവശ്യം.

ഇക്കാര്യം ചൂണ്ടിക്കാട്ടി ചട്ടം 267 പ്രകാരം താൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ദിഗ്‌വിജയ് സിംഗ് ചൂണ്ടിക്കാട്ടി. ജയ്‌റ്റ്‌ലിയു മായി  ഗോവ ഗവർണർ സംസാരിച്ചുവെന്നു വ്യക്തമാക്കുന്ന പത്രവാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം.

ഒരു പത്രത്തിൽ വന്ന അഭിമുഖത്തിൽ ഗോവ ഗവർണർ മൃദുല സിൻഹ, ഗോവയിൽ ബിജെപി അധികാരത്തിലെത്തുമെന്നു താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പറയുന്നത്. പിന്നീട് ജയ്‌റ്റ്‌ലിയുമായി സംസാരിച്ചതിനു ശേഷമാണ് ഇക്കാര്യത്തിൽ ഉറപ്പുണ്ടായതെന്നും ഗവർണർ പറയുന്നു. അതിനു ശേഷമാണ് ഗോവയിൽ സർക്കാർ രൂപീകരിക്കാൻ ഗവർണർ ബിജെപിയെ ക്ഷണിക്കുന്നത്.

ഗവർണറുടെ നടപടിയെക്കുറിച്ചു ചർച്ച ചെയ്യണമെങ്കിൽ പ്രത്യേക പ്രമേയത്തിന് നോട്ടീസ് നൽകണമെന്നും,ദിഗ്‌വിജയ് സിംഗ് നൽകിയ നോട്ടീസിന്മേൽ ഈ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാനാകില്ലെന്നും ഉപാധ്യക്ഷൻ വ്യക്തമാക്കി. എന്നാൽ, അരുണാചൽ പ്രദേശിൽ ഭരണസ്തംഭനം ഉണ്ടായപ്പോൾ ഗവർണറുടെ നടപടിയെക്കുറിച്ചു സഭയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് ഈ വിഷയത്തിൽ പ്രത്യേക നോട്ടീസ് നൽകിക്കൂടാഎന്ന് ഉപാധ്യക്ഷൻ വീണ്ടും ആരാഞ്ഞു.


സഭയ്ക്കു പരമാധികാരമുണ്ടെന്നും അംഗങ്ങളുടെ പൊതുവായ വികാരം കണക്കിലെടുത്ത് തന്‍റെ നോട്ടീസ്, ഈ വിഷയത്തിനുള്ള പ്രത്യേക നോട്ടീസായി മാറ്റിഅനുവദിക്കണമെന്നും ദിഗ്‌വി ജയ് സിംഗ് ആവശ്യപ്പെട്ടു. താൻ സംസാരിക്കുന്നത് ഗവർണറുടെ നടപടിയെക്കുറിച്ചല്ല. ഈ വിഷയത്തിൽ രാജ്യസഭയിലെ അംഗം കൂടിയായ മന്ത്രി ജയ്‌റ്റ്‌ലിയുമു ണ്ടെന്നും ഒരു പൊതു വിഷയം എന്ന നിലയിലാണ് ഈ വിഷയം സഭയിൽ ഉന്നയിക്കുന്നതെന്നും സിംഗ് വ്യക്തമാക്കി.

സർക്കാർ രൂപീകരണത്തിന് ഗവർണർ കേന്ദ്രമന്ത്രിയുടെ അനുവാദം തേടുന്നത് ഭരണഘടന അനുവദിക്കുന്നില്ലെന്നും ആനന്ദ് ശർമ വ്യക്തമാക്കി. വിഷയത്തിൽ കോണ്‍ഗ്രസ് പ്രത്യേക നോട്ടീസ് നൽകിയാൽ ചർച്ചയ്ക്കു തയാറാണെന്നു പാർലമെന്‍ററി കാര്യ സഹമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി വ്യക്തമാക്കി. കോണ്‍ഗ്രസ് ജനങ്ങളുടെ ഭൂരിപക്ഷത്തെ അപമാനിക്കുകയും ചെയറിന്‍റെ റൂളിംഗിനെ മാനിക്കാതിരിക്കുകയുമാണെന്നും മന്ത്രി ആരോപിച്ചു.

ജനാധിപത്യത്തെ കശാപ്പു ചെയ്തെന്നാരോപിച്ച് കോണ്‍ഗ്രസ് വീണ്ടും നടുത്തളത്തിലിറങ്ങിയതോടെ സഭയുടെ പ്രവർത്തനം തടസപ്പെട്ടു. തുടർന്ന് ഉപാധ്യക്ഷൻ പി.ജെ. കുര്യൻ സഭ ഉച്ചവരെ നിർത്തി വച്ചു.

സെബി മാത്യു

പാലം വലിച്ചത് സഹപ്രവർത്തകരെന്ന് ദിഗ്‌വിജയ് സിംഗ്

ന്യൂഡൽഹി: ഗോവയിൽ സർക്കാർ രൂപീകരിക്കുന്നതിനുള്ള സഖ്യശ്രമങ്ങൾ കോണ്‍ഗ്രസ് നേതാക്കൾ തന്നെ അട്ടിമറിച്ചുവെന്ന് ദിഗ്‌വിജയ് സിംഗ്. കോണ്‍ഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിൽ കടുത്ത വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് തന്‍റെ സഹപ്രവർത്തകർക്കെതിരേ ട്വിറ്ററിലൂടെ ആരോപണവുമായി എഐസിസി ജനറൽ സെക്രട്ടറി രംഗത്തെത്തിയിരിക്കുന്നത്.

ഗോവ ഫോർവേഡ് പാർട്ടിയുമായി തെരഞ്ഞെടുപ്പിനു മുൻപു തന്നെ സഖ്യമുണ്ടാക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും ഇതു സഹപ്രവർത്തകർ അട്ടിമറിക്കുകയായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സഖ്യം യാഥാർഥ്യമായിരുന്നുവെങ്കിൽ സർക്കാരുണ്ടാക്കാൻ കഴിയുമായിരുന്നു. എന്നാൽ, ഭൂരിപക്ഷം ലഭിക്കാത്തതിനാൽ തന്നെ വില്ലനാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഗോവയിൽ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കോണ്‍ഗ്രസ് വൈകിപ്പോയി എന്നാണ് വിമർശനം. ഉത്തരാഖണ്ഡിലും ഉത്തർപ്രദേശിലും ഇപ്പോഴും ബിജെപി നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുത്തിട്ടില്ല.

ഭൂരിപക്ഷം ലഭിച്ചിട്ടും ഗോവയിൽ കോണ്‍ഗ്രസിനു ഭരിക്കാൻ കഴിയാത്തതിൽ അണികൾക്കിടയിലും നേതാക്കൾക്കിടയിലും വലിയ അമർഷമാണുള്ളത്. ഇതിൽ പ്രതിഷേധിച്ച് രണ്ട് കോണ്‍ഗ്രസ് എംഎൽഎമാർ രാജിവയ്ക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സിംഗിന്‍റെ വിശദീകരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.