കസ്തൂരി രംഗൻ: ‌ഡൽഹിയിൽ കർഷക മാർച്ച് നാളെ
Tuesday, February 28, 2017 2:42 PM IST
ന്യൂഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ ഇടുക്കി ഡിസിസിയുടെ കർഷക മാർച്ച് നാളെ. ജന്തർ മന്തറിൽ രാവിലെ 11.30ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്‍റണി മാർച്ച് ഉദ്ഘാടനം ചെയ്യും. ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ അധ്യക്ഷത വഹിക്കും.

എംപിമാരായ പ്രഫ. കെ.വി. തോമസ്, ആന്‍റോ ആന്‍റണി, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, എം.കെ. രാഘവൻ, ഡൽഹിയുടെ ചുമതലയുള്ള എഐസിസി നേതാവ് പി.സി. ചാക്കോ, കെപിസിസി വക്താവ് ജോസഫ് വാഴക്കൻ, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജ്, ഇടുക്കി മുൻ ഡിസിസി പ്രസിഡന്‍റ് ജോയി തോമസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ്, കെപിസിസി നിർവാഹക സമിതി അംഗം അഡ്വ. മാത്യു കുഴൽനാടൻ, ഡിസിസി ഭാരവാഹികളായ വി.ഇ. താജുദീൻ, ജോയി വെട്ടിക്കുഴി, മഹിളാ കോണ്‍ഗ്രസ് നേതാക്കളായ ഇന്ദു സുധാകരൻ, ലീലമ്മ ജോസ് തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും. ഇടുക്കി ജില്ലയിലെ പ്രവർത്തകരും മാർച്ചിൽ പങ്കെടുക്കും.

കർഷക മാർച്ചിനു ശേഷം കേന്ദ്ര പരിസ്ഥിതി, വനം മന്ത്രി അനിൽ മാധവ് ദവെയുമായി എംപിമാരുടെ നേതൃത്വത്തിൽ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തും. ജനവാസ മേഖലകൾ ഒഴിവാക്കി കൊണ്ടുള്ള കരടു വിജ്ഞാപനത്തെ ആധാരമാക്കി അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ ഇനിയും കാലതാമസമുണ്ടാക്കരുതെന്നു സംഘം ആവശ്യപ്പെടും. അന്തിമ വിജ്ഞാപനത്തിന്‍റെ രൂപവും ഘടനയും എന്തായിരിക്കുമെന്നും അവ തങ്ങളുടെ ജീവനോപാധികളെ ബാധിക്കുമോ എന്നും മലയോര മേഖലയിലെ ലക്ഷക്കണക്കിനു ജനങ്ങൾ ആശങ്കപ്പെടുകയാണെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. കേരള സർക്കാർ സമർപ്പിച്ച റിപ്പോർട്ട് പൂർണമാണെന്നും മറ്റൊരു സംസ്ഥാനവും ഇത്രമാത്രം പഠനം നടത്തി സാങ്കേതികമായി പൂർണതയുള്ള റിപ്പോർട്ടു നൽകിയിട്ടില്ലെന്നും ഇതിന്‍റെ അടിസ്ഥാനത്തിൽ മാർച്ച് നാലിനു മുന്പ് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അന്ന് മന്ത്രി ഉറപ്പു നൽകിയിരുന്നു. ഈ ഉറപ്പു പാലിക്കണമെന്നു ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ പറഞ്ഞു.


പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നു ജനവാസ, കൃഷി, തോട്ടം മേഖലകളെ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് 2015ൽ കേരളം ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചിരുന്നു. കഡസ്റ്റൽ മാപ്പിംഗിലൂടെ ഈ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് 2015ൽ കേന്ദ്രസർക്കാരിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിൽ 123 വില്ലേജുകളിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കിയ പ്രദേശങ്ങൾ അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ റിപ്പോർട്ടിലെ വസ്തുതകൾ അടിസ്ഥാനമാക്കി അന്തിമവിജ്ഞാപനം പുറപ്പെടുവിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.