മുൻ ഗവർണർ പി. ശിവശങ്കർ അന്തരിച്ചു
മുൻ ഗവർണർ പി. ശിവശങ്കർ അന്തരിച്ചു
Monday, February 27, 2017 1:24 PM IST
ഹൈദരാബാദ്: കേരള ഗവർണറും കേന്ദ്ര മന്ത്രിയുമായിരുന്ന പി. ശിവശങ്കർ(88) അന്തരിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും മന്ത്രിസഭകളിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ശിവശങ്കർ പ്രഗല്ഭ അഭിഭാഷകനായിരുന്നു.

ഹൈദരാബാദിൽ പിന്നോക്ക കാപു സമുദായക്കാരനായിരു ന്നു. ദരിദ്രകുടുംബത്തിലായിരുന്നു ശിവശങ്കറിന്‍റെ ജനനം. ബാല്യത്തിൽ വീടു വിട്ടിറങ്ങിയ ശിവശങ്കർ അമൃത്‌സറിലെത്തി. ഷൂ പോളിഷിംഗ് ഉൾപ്പെടെ നിരവധി ജോലികൾ ചെയ്താണു ശിവശങ്കർ വിദ്യാഭ്യാസം നടത്തിയത്. പിന്നീട് ഇദ്ദേഹം ഹൈദരാബാദിൽ തിരിച്ചെത്തി.

ആന്ധ്രപ്രദേശ് ഹൈക്കോടതിയിൽ ജഡ്ജിയായി വരെ ശിവശങ്കർ ഉയർന്നു. പിന്നീട് ജഡ്ജിസ്ഥാനം രാജിവച്ച് അഭിഭാഷകനായി പ്രവർത്തിച്ചു. അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട് ഇന്ദിരാഗാന്ധിക്കെതിരായി കേസുകൾ വിജയകരമായി കൈകാര്യം ചെയ്ത ശിവശങ്കറെ ഇന്ദിരയാണു രാഷ്‌ട്രീയത്തിൽ കൊണ്ടുവന്നത്. 1978ലും 1980ലും സെക്കന്ദരാബാദിൽനിന്നു ലോക്സഭയിലേക്കു വിജയിച്ച ശിവശങ്കർ 1980ൽ കേന്ദ്ര നിയമമന്ത്രിയായി. വിദേശകാര്യം, മാനവവിഭവശേഷി, വാണിജ്യം, ആസൂത്രണം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത ശിവശങ്കർ രാജ്യസഭാ നേതാവായും രാജ്യസഭയിലെ പ്രതിപക്ഷനേതാവായും പ്രവർത്തിച്ചു. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പ്രധാന ഉപദേശകനായിരുന്നു. ആന്ധ്രക്കാരനായ നരസിംഹറാവു പ്രധാനമന്ത്രിയായതോടെ ശിവശങ്കർ തഴയപ്പെട്ടു. സിക്കിമിലും കേരളത്തിലും ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട് . 1995-96 കാലത്താണു കേരള ഗവർണറായി പ്രവർത്തിച്ചത്. 2008ൽ കോൺഗ്രസ് വിട്ട് ചിരഞ്ജീവിയുടെ പ്രജാരാജ്യം പാർട്ടിയിലും ശിവശങ്കർ പ്രവർത്തിച്ചു. 2011ൽ പ്രജാരാജ്യം കോൺഗ്രസിൽ ലയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.