രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി ലിസ്റ്റിൽ സുഷമയും മുരളി മനോഹർ ജോഷിയും
രാഷ്‌ട്രപതി തെരഞ്ഞെടുപ്പ്: ബിജെപി ലിസ്റ്റിൽ സുഷമയും മുരളി മനോഹർ ജോഷിയും
Sunday, February 26, 2017 11:36 AM IST
ന്യൂഡൽഹി: അടുത്ത രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേക്കു പരിഗണിക്കുന്നവരുടെ ബിജെപിയുടെ പ്രാഥമിക പട്ടികയിൽ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും മുതിർന്ന നേതാവ് മുരളി മനോഹർ ജോഷിയും മുന്നിലെന്നു റിപ്പോർട്ട്.

ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ, ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആർഎസ്എസും ബിജെപിയും ചേർന്നാണു പ്രാഥമിക പട്ടിക ഉണ്ടാക്കിയിരിക്കുന്നതെന്നും അതിൽ മുതിർന്ന നേതാവ് എൽ.കെ. അഡ്വാനിയുടെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ട റിപ്പോർട്ടിൽ പറയുന്നു.

രാഷ്‌ട്രപതി പ്രണാബ് മുഖർജിയുടെ കാലാവധി ജൂലൈയിൽ അവസാനിക്കാനിരിക്കേയാണ് അടുത്ത രാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ചർച്ചയായിരിക്കുന്നത്. രാഷ്‌ട്രപതി തെരഞ്ഞെടുപ്പിലേക്ക് ആരെ നിർദേശിക്കണമെന്നതു സംബന്ധിച്ചാണ് ബിജെപിയും ആർഎസ്എസും പ്രാഥമിക ചർച്ചകൾ ആരംഭിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് അനുസരിച്ചാവും തുടർചർച്ചകൾ നടക്കുക.


പ്രായക്കൂടുതൽ പരിഗണിച്ചാണ് അഡ്വാനിയെ ഒഴിവാക്കിയതെന്നു പറയുന്നുണ്ടെങ്കിലും 83 വയസുള്ള മുരളി മനോഹർ ജോഷിയുടെ പേര് ഉൾപ്പെടുത്തിയത് ആർഎസ്എസിന്‍റെ പ്രത്യേക താത്പര്യ പ്രകാരമാണെന്നാണ് റിപ്പോർട്ടുകൾ. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനായി നടത്തിയ നീക്കങ്ങളാണ് ജോഷിയുടെ കാര്യത്തിൽ പ്രത്യേകമായി എടുത്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.