നീറ്റ്: പ്രായപരിധി ഉയർത്തിയ നടപടിക്ക് മെഡിക്കൽ കൗൺസിലിന്‍റെ പിന്തുണ
നീറ്റ്: പ്രായപരിധി ഉയർത്തിയ നടപടിക്ക്  മെഡിക്കൽ കൗൺസിലിന്‍റെ പിന്തുണ
Saturday, February 25, 2017 2:31 PM IST
ന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ നീറ്റ് എഴുതാനുള്ള പ്രായപരിധി ഉയർത്തിയ കേന്ദ്രസർക്കാരിന്‍റെ നടപടിയെ പിന്തുണച്ച് മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യയുടെ (എംസിഐ) സത്യവാങ്മൂലം. മെഡിക്കൽ പഠനം വളരെയധികം പ്രയാസമുള്ളതായതിനാൽ 25 വയസിനു താഴെയുള്ളവർക്കേ അതു പെട്ടെന്നു ഗ്രഹിക്കാൻ കഴിയൂവെന്ന് എംസിഐ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു. പ്രയാസമേറിയ പാഠഭാഗങ്ങൾ യുവാക്കളാണ് എളുപ്പം ഉൾക്കൊള്ളുക. ചില സാങ്കേതികം ഉൾപ്പെടെയുള്ള കോഴ്സുകൾ നിശ്ചിത പ്രായത്തിലുള്ള വിദ്യാർഥികൾക്കു മാത്രമെ എളുപ്പത്തിൽ വഴങ്ങൂവെന്നും എംസിഐ വ്യക്തമാക്കി.

നീറ്റ് എഴുതാനുള്ള ഉയർന്ന പ്രായപരിധി 25 വയസായി തീരുമാനിച്ച സർക്കാരിന്‍റെ നടപടി ചോദ്യം ചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഹർജി സ്വീകരിച്ച കോടതി മെഡിക്കൽ കൗണ്‍സിൽ ഓഫ് ഇന്ത്യക്കു വിശദീകരണം ആരാഞ്ഞ് നോട്ടീസയച്ചിരുന്നു. ഇതേത്തുടർന്ന് എംസിഐ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് പ്രായപരിധി ഉയർത്തിയ കേന്ദ്രസർക്കാരിന്‍റെ നടപടിയെ പിന്തുണച്ചുരംഗത്തുവന്നത്.

നിശ്ചിത പ്രായത്തിലുള്ളവർക്കു മാത്രമേ കൂടുതൽ കാര്യക്ഷമതോടെയും ഉൗർജ്ജസ്വലതയോടെയും പഠിക്കാൻ കഴിയൂവെന്ന് വിവിധ രാജ്യങ്ങളിലെ പ്രായപരിധിയും ഇതുസംബന്ധിച്ച മാർഗനിർദേശങ്ങളും ഉദ്ധരിച്ച് എംസിഐ അഭിപ്രായപ്പെട്ടു. അവസരങ്ങൾ പരമാവധി ഉപയോഗിക്കാനും പഠിക്കാനും അതു പരിശീലിക്കാനും ഈ പ്രായത്തിലുള്ള വിദ്യാർഥിക്കാണ് കൂടുതൽ കഴിയുക. അതുവഴി ഇത്തരക്കാർക്കു വലിയ ഡോക്ടർമാരാവാനും കഴിയും. എംബിബിഎസിന് 63,835ഉം ബിഡിഎസിന് 27,000 വും സീറ്റാണ് രാജ്യത്തെ വിവിധ സർക്കാർ, സ്വകാര്യ മെഡിക്കൽ കോളജുകളിൽ ഉള്ളത്.


എന്നാൽ, ഈ സീറ്റുകളിലേക്ക് ഓരോ വർഷവും ഏഴുലക്ഷത്തിലേറെ വിദ്യാർഥികളാണ് പ്രവേശനം നേടാനായി മത്സരിക്കുന്നത്. പ്രായപരിധി വക്കുന്നതിനാൽ അനാരോഗ്യകരമായ മൽസരം ഒവിവാക്കാനും വലിയ പ്രായവ്യത്യാസമില്ലാത്തവരെ ഒരേമേഖലയിൽ കൊണ്ടുവരാനും കഴിയും. ചില വിദ്യാർഥികൾ ആദ്യശ്രമത്തിൽ തന്നെ നീറ്റ് എഴുതി പ്രവേശനം ഉറപ്പാക്കുന്പോൾ അവരെക്കാൾ പ്രായക്കൂടുതലുള്ളവർ പലതവണയെഴുതി നീറ്റ് കടന്പമറികടക്കുന്നത് നീതിയുക്തമല്ലെന്നും എം.സി.ഐ വ്യക്തമാക്കി.

നീറ്റ് എഴുതാനുള്ള ഉയർന്ന പ്രായപരിധി 25 ആക്കാനും പരീക്ഷയ്ക്കുള്ള അവസരം മൂന്നായി ചുരുക്കാനും കഴിഞ്ഞയാഴ്ചയാണ് കേന്ദ്ര ആരോഗ്യകുടുംബക്ഷേമമന്ത്രാലയം തീരുമാനിച്ചത്. സംവരണവിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. സ്പെഷൽ കാറ്റഗറി വഴി എംബിബിഎസ് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി എന്ന നിബന്ധന കാരണം അപേക്ഷിക്കാൻ കഴിയാത്തതിനാൽ സർക്കാരിന്‍റെ നടപടിക്കെതിരേ വിദ്യാർഥികളിൽ നിന്നു വ്യാപകമായി എതിർപ്പുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് 25 വയസ് കഴിഞ്ഞതിനാൽ പരീക്ഷയെഴുതാൻ കഴിയാത്ത ഒരുകൂട്ടം വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. നീറ്റിന് അപേക്ഷിക്കാനുള്ള അവസരം മാർച്ച് ഒന്നിന് അവസാനിക്കുകയാണ്. രാജ്യത്തെ നിയമ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷയായ ക്ലാറ്റിന് അപേക്ഷിക്കാനുള്ള പരമാവധി പ്രായപരിധി 20 ആക്കിയ കേന്ദ്രസർക്കാരിന്‍റെ നടപടി ചോദ്യംചെയ്യുന്ന ഹരജിയും സുപ്രിംകോടതിയിലുണ്ട്. നീറ്റ് എഴുതാനുള്ള പ്രായപരിധി സംബന്ധിച്ച സുപ്രിംകോടതി വിധി ക്ലാറ്റിനുള്ള പ്രായപരിധി സംബന്ധിച്ച കേസിനെയും സ്വാധീനിക്കാനിടയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.