ബാങ്കിംഗിൽ അവസരങ്ങൾ കുറയുന്നു
ബാങ്കിംഗിൽ അവസരങ്ങൾ കുറയുന്നു
Friday, February 24, 2017 2:36 PM IST
മുംബൈ: ബാങ്കിംഗ് മേഖലയിൽ ലയനങ്ങളും കംപ്യൂട്ടർവത്കരണവും പുതിയ സാങ്കേതികവിദ്യയും തൊഴിലവസരങ്ങൾ കുറയ്ക്കുന്നു. ഇതിന്‍റെ തുടക്കമായാണ് അസോസ്യേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യിൽ ലയിപ്പിക്കുന്നതെന്നാണ് തൊഴിലാളി സംഘടനകളുടെ പക്ഷം.

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ ലയനം പൊതുമേഖലാ ബാങ്കുകളിൽ രണ്ടു ലക്ഷത്തോളം തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനു നാന്ദിയാണെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എഐബിഇഎ) ജനറൽ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു.
റോബോട്ടുകളുടെ ഉപയോഗവും ബാങ്കുകളിൽ വർധിച്ചുവരികയാണ്. ആവർത്തന സ്വഭാവമുള്ള പണികൾ റോബോട്ടുകൾക്കും കംപ്യൂട്ടറുകൾക്കും ഏല്പിച്ചുകൊടുക്കുന്നതോടെ ക്ലറിക്കൽ വിഭാഗംതന്നെ ആവശ്യമില്ലാതാവുകയാണ്. കാഷ്യറുടെ ജോലികൾ റോബോട്ടുകൾക്കു കൂടുതൽ കാര്യക്ഷമതയോടെ നിർവഹിക്കാനാവുന്നു.
ആയുഷ്കാല ജോലി എന്ന സങ്കല്പം ബാങ്കിംഗ് മേഖലയിൽനിന്നു മാറിവരികയാണ്. സീനിയർ തലത്തിൽ പ്രഫഷണൽ യോഗ്യതകളില്ലാത്തവരെ സ്വമേധയാ വിരമിക്കൽ പദ്ധതി (വിആർഎസ്)കളിലൂടെ ഒഴിവാക്കുകയാണ്. പകരം, കംപ്യൂട്ടർ വൈദഗ്ധ്യമുള്ള ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നു.


നിലവിലുള്ളവരെ പരിശീലിപ്പിച്ച് നൈപുണ്യമുള്ളവരാക്കി മാറ്റുന്നതു ബാങ്കിംഗിൽ അത്ര എളുപ്പമല്ലെന്ന് സിഐഇഎൽ എച്ച്ആർ സർവീസിന്‍റെ സിഇഒ ആദി നാരായൺ മിശ്ര പറയുന്നു. റോബോട്ടുകളും കംപ്യൂട്ടറുകളും അടുത്ത ഏതാനും വർഷംകൊണ്ട് അഞ്ചു ലക്ഷത്തോളം ക്ലറിക്കൽ തൊഴിലുകൾ ഇല്ലാതാക്കും.ബാങ്ക് ശാഖകളിൽ ഇന്നുള്ളതിന്‍റെ 20 ശതമാനം കുറച്ച് ആൾക്കാരേ ആവശ്യമുണ്ടാകൂ. സ്വകാര്യ ബാങ്കുകൾ ഇപ്പോൾത്തന്നെ ശാഖകളിൽ കുറച്ച് ആൾക്കാരെയേ നിയോഗിക്കുന്നുള്ളൂ. പൊതുമേഖലയും ആ രീതിയിലേക്കു മാറേണ്ടിവരും. ഇൻഷ്വറൻസ് മേഖലയിലെ ലയനനീക്കങ്ങളും തൊഴിൽ തേടുന്നവർക്കും ജീവനക്കാർക്കും ശുഭകരമായ സന്ദേശമല്ല നല്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.