സിപിഎം എംപിയെ ന്യായീകരിച്ച് യെച്ചൂരി
സിപിഎം എംപിയെ ന്യായീകരിച്ച് യെച്ചൂരി
Friday, February 24, 2017 2:36 PM IST
ന്യൂഡൽഹി: ആഡംബരഭ്രമത്തിലും അതു ചോദ്യം ചെയ്ത പാർട്ടിക്കാരന്‍റെ ജോലി തെറിപ്പിച്ച സംഭവത്തിലും സിപിഎം രാജ്യസഭാംഗം ഋതവ്രത ബാനർജി മാപ്പു പറഞ്ഞു. സിപിഎം ബംഗാൾ ഘടകത്തിനു മുൻപാകെ പരസ്യമായാണ് സംസ്ഥാന കമ്മിറ്റിയംഗം കൂടിയായ എംപി മാപ്പു പറഞ്ഞത്. സംഭവത്തിൽ സിപിഎം പശ്ചിമബംഗാൾ ഘടകം ഋതവ്രത ബാനർജിയെ പരസ്യമായി താക്കീത് ചെയ്തിരുന്നു. എന്നാൽ, പാർട്ടിയംഗത്തെ പാടേ ന്യായീകരിക്കുന്ന നിലപാടാണു സിപിഎം കേന്ദ്ര നേതൃത്വം മുന്നോട്ടു വയ്ക്കുന്നത്.

യുവാവായ എംപിയുടെ വിവേകം സമയത്തിനൊത്ത് ഉയരുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാ റാം യെച്ചൂരി പറഞ്ഞു. പാർട്ടി നേതാക്കൾ ആഡംബരവസ്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അതൊരാളുടെ വ്യക്തിപരമായ വിവേകമാണെന്നായിരുന്നു യെച്ചൂരിയുടെ മറുപടി.

ഈ വിവേകം വർഷങ്ങളായി പാർട്ടിയോടൊപ്പമുള്ളതാണ്. സുന്ദരയ്യയെയും ഇഎംഎസിനെയുംപോലെ സന്പന്നകുടുംബത്തിൽനിന്നു വന്ന് സാധാരണ നിലയിൽ ജീവിച്ച നേതാക്കളുടെ പാരന്പര്യമാണു പാർട്ടിക്കുള്ളതെന്നും യെച്ചൂരി പറഞ്ഞു.

പാർലമെന്‍റിനെ കടലാസ് രഹിതമാക്കുന്നതിന്‍റെ ഭാഗമായി ഒരു എംപിക്ക് ഐ പാഡ് വാങ്ങുന്നതിനായി 50,000 രൂപയും ലാപ്ടോപും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിനായി 1,50,000 ലക്ഷം രൂപയും ലഭിക്കുന്നുണ്ട്. ഭൂരിപക്ഷം പാർലമെന്‍റ് അംഗങ്ങളുടെ കൈവശവും ആപ്പിൾ ബ്രാൻഡിന്‍റെ ഉപകരണങ്ങളുമുണ്ടെന്നുമാണ് ഋതവ്രതയെ ന്യായീകരിച്ചു കൊണ്ട് യെച്ചൂരി പറഞ്ഞത്.

പോക്കറ്റിൽ വിലയേറിയ മോങ് ബ്ലാങ് പേന കുത്തി കൈയിൽ ആപ്പിൾ വാച്ചും ധരിച്ചു നിൽക്കുന്ന സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ് ഋതവ്രത ബാനർജിക്കു വിനയായത്. കഴിഞ്ഞ ദിവസം സിപിഎം ബംഗാൾ ഘടകത്തിനു നൽകിയ വിശദീകരണത്തിൽ മോങ് ബ്ലാങ് പേന തനിക്ക് 2014ൽ ആദ്യമായി രാജ്യസഭയിലെത്തിയപ്പോൾ മുതിർന്ന രാജ്യസഭാംഗമായ നജ്മ ഹെപ്തുള്ള സമ്മാനിച്ചതാണെന്നാണ് എംപി പറഞ്ഞത്. ആപ്പിൾ സ്മാർട്ട് വാച്ച് പാർലമെന്‍ററി സമിതിയിൽ അംഗമായതിന്‍റെ ഭാഗമായി ലഭിച്ചതാണെന്നും എംപി വ്യക്തമാക്കുന്നു. സംഭവം വിവാദമായതിൽ താൻ മാപ്പു പറയുന്നതായും ഋതവ്രത സംസ്ഥാന കമ്മിറ്റിക്കു മുൻപാകെ വ്യക്തമാക്കി.

എംപിയുടെ ആഡംബര ഭ്രമത്തെ ചോദ്യം ചെയ്തതിനു തന്‍റെ ജോലി തെറിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി പാർട്ടിക്കാരനായ സുമിത് താലൂക്ദർ എന്ന യുവാവാണ് സിപിഎം പശ്ചിമബംഗാൾ സെക്രട്ടറി സൂര്യകാന്ത് മിശ്രയ്ക്കു പരാതി നൽകിയത്. കഴിഞ്ഞയാഴ്ച ഡൽഹിയിൽ ചേർന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും വിഷയം ചർച്ചയായിരുന്നു. എംപിയുടെ പ്രവർത്തി പാർട്ടിക്കു ചേർന്നതല്ലെന്നും തിരുത്തൽ നടപടിയുണ്ടാകുമെന്നുമാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്നു വ്യക്തമാക്കിയത്.

അതോടൊപ്പം, പാർട്ടി സംബന്ധമായ വിഷയങ്ങൾ സോഷ്യൽ മീഡിയയിൽ ഉന്നയിക്കുന്നതിന് സിപിഎം കേന്ദ്ര, സംസ്ഥാന നേതാക്കൾക്കു നിയന്ത്രണം ഏർപ്പെടുത്തുമെന്നു കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

പാർട്ടി വിഷയങ്ങൾ ഫേസ് ബുക്കിൽ ഉൾപ്പെടെ ചർച്ചയാക്കുന്നതു സംബന്ധിച്ചു നേതാക്കൾക്കു മാർഗനിർദേശം നൽകുമെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്.

പാർട്ടി ഒൗദ്യോഗികമായി വിശദീകരണം നൽകിക്കഴിഞ്ഞ വിഷയങ്ങളിൽ അംഗങ്ങൾ സോഷ്യൽ മീഡിയയിൽ സമാന അഭിപ്രായം പങ്കു വയ്ക്കുന്നതിൽ നിയന്ത്രണമില്ല.
എന്നാൽ, ഒരു പ്രത്യേക വിഷയത്തിൽ സിപിഎം അതിന്‍റെ ഒൗദ്യോഗിക നിലപാട് എന്താണെന്നു വ്യക്തമാക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ അക്കാര്യത്തിൽ പാർട്ടി നേതാക്കൾ സോഷ്യൽ മീഡിയയിൽ അഭിപ്രായം പ്രകടിപ്പിക്കരുതെന്നുമാണ് യെച്ചൂരി പറഞ്ഞത്.
പാർട്ടി ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരേ പരാതി ഉന്നയിക്കാനുള്ള അവകാശം സിപിഎമ്മിൽ എല്ലാവർക്കുമുണ്ട്.

എന്നാൽ, ഇത്തരം പരാതികൾ സോഷ്യൽമീഡിയയിലൂടെ ഉന്നയിക്കുന്നത് പാർട്ടി രീതിക്കു നിരക്കുന്നതല്ല. ഇതിനായി പാർട്ടി കേന്ദ്ര കമ്മിറ്റി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കുമെന്നും യെച്ചൂരി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ പാർട്ടി മര്യാദകൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. ഇക്കാര്യം കഴിഞ്ഞ കുറച്ചു കാലങ്ങളായി സിപിഎം കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്തു വരികയാണെന്നും യെച്ചൂരി പറഞ്ഞു.

എസ്എഫ്ഐ മുൻ ജനറൽ സെക്രട്ടറിയാണ് ഋതവ്രത ബാനർജി. ഫെബ്രുവരി 12നു സിലിഗുരിയിൽ ഫുട്ബോൾ മത്സരം കാണാനത്തെിയ ഋതവ്രത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ചുറ്റിപ്പറ്റിയാണു വിവാദം ഉയർന്നത്. പാർട്ടി അനുഭാവിയായ സുമിത് താലൂക്ദറാണ് കൈയിൽ ആപ്പിൾ വാച്ചും പോക്കറ്റിൽ മോങ് ബ്ലാങ് പേനയും കുത്തി നിൽക്കുന്ന സിപിഎം നേതാവിന്‍റെ ആഡംബര ശൈലിയെ വിമർശിച്ചത്.

ആപ്പിൾ വാച്ചാണ് നിങ്ങളുടെ കൈത്തണ്ടയിൽ. അതിന്‍റെ വില 27,000 രൂപയിൽ ആരംഭിക്കുന്നു. നിങ്ങളുടെ പേന മോങ് ബ്ലാങിന് ഇന്ത്യയിൽ വില 30,000നു മുകളിലാണ്. എങ്ങനെയാണ് ഇത്രയും ആഡംബര വസ്തുക്കൾ കൈയിലുണ്ടാകുന്നത്.

കേവലം ആറായിരം രൂപയാണ് പാർട്ടിയുടെ മുഴുവൻ സമയ പ്രവർത്തകൻ എന്ന നിലയ്ക്ക് നിങ്ങളുടെ വരുമാനം. അതുകൊണ്ട് ഇത് വാങ്ങാനാവുമോ എന്നു ചോദിച്ച സുമിത് കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ പാലിക്കേണ്ട മര്യാദ ഇതാണോ എന്നും ചോദ്യമുന്നയിച്ചു. ഇതിൽ കുപിതനായ ഋതവ്രത ബാനർജി ഈ യുവാവ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് കത്തയച്ച് ഇയാളെ ജോലിയിൽനിന്നു മാറ്റിനിർത്തണമെന്നാവശ്യപ്പെട്ടുവെന്നും ജോലി തെറിച്ചെന്നുമായിരുന്നു ആരോപണം.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.