കോടതികളിൽ നടക്കുന്ന അഴിമതിവിവരങ്ങൾ പ്രസിദ്ധീകരിക്കാമെന്നു സുപ്രീംകോടതി
കോടതികളിൽ നടക്കുന്ന അഴിമതിവിവരങ്ങൾ പ്രസിദ്ധീകരിക്കാമെന്നു സുപ്രീംകോടതി
Wednesday, February 22, 2017 2:41 PM IST
ന്യൂഡൽഹി: കോടതികളിൽ നടക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ട സർവേയിലെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതു കോടതിയലക്ഷ്യം അല്ലെന്നു സുപ്രീംകോടതി. ഇത്തരം സർവേകൾ ജുഡീഷറിയുടെ ദോഷ വശങ്ങൾ കണ്ടെത്താൻ ഉപകരിക്കുമെന്നു ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഏതെങ്കിലും വ്യക്തിയോ സംഘടനയോ ജുഡീഷറിയിലെ കൈക്കൂലി കേസുകളിൽ സ്വാധീനം ചെലുത്തൽ തുടങ്ങിയ അഴിമതിയെക്കുറിച്ച് ആളുകളുടെ അഭിപ്രായം തേടുന്നത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വരേണ്ട കാര്യമില്ല. സമൂഹത്തിന്‍റെ കാഴ്ചപ്പാട് മനസിലാക്കുന്നത് ആളുകളോട് ചോദ്യങ്ങൾ ചോദിച്ചും അവരിൽ നിന്ന് അഭിപ്രായം തേടിയുമാണ്. ഇത്തരിൽ നടത്തുന്ന ഗവേഷണങ്ങളെ കോടതിയലക്ഷ്യത്തിൽ പെടുത്താനാവില്ലെന്നും ജസ്റ്റീസുമാരായ ഡി.വൈ ചന്ദ്രചൂഡ്, സഞ്ജയ് .കെ. കൗൾ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ജമ്മു കാഷ്മീർ ജൂഡീഷറിയിലെ അഴിമതി സംബന്ധിച്ച് ട്രാൻസ്പരൻസി ഇന്‍റർനാഷണൽ(ഇന്ത്യ), സെന്‍റർഫോർ മീഡിയ സ്റ്റഡീസ് എന്നീ സന്നദ്ധ സംഘടനകൾ നടത്തിയ പഠനം സംബന്ധിച്ച കോടതിയലക്ഷ്യക്കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഈ പഠനം ജമ്മു കാഷ്മീരിലെ പ്രമുഖ പത്രമായ ഗ്രേറ്റർ കാഷ്മീർ പ്രസിദ്ധീകരിച്ചു. 2006 മേയിൽ ജമ്മു കശ്മീർ മജിസ്ട്രേറ്റ് കോടതി പഠനം നടത്തിയവർക്കെതിരേ കോടതിയലക്ഷ്യ നിയമപ്രകാരം കാരണം കാണിക്കൽ നോട്ടീസയച്ചു.

നോട്ടീസിന് പഠനം നടത്തിയ സംഘടനകൾ മറുപടി നൽകിയെങ്കിലും കോടതിയിൽ ഹാജരായില്ല. ഇതെത്തുടർന്നു കോടതി വാറന്‍റ് പുറപ്പെടുവിച്ചു. എന്നാൽ ഈ വാറന്‍റ് സുപ്രീംകോടതി പിന്നീട് റദ്ദാക്കി. തുടർന്ന് സംഘടനകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കാഷ്മീരിലെ 90 ശതമാനം കോടതികളിലും അഴിമതിയുണ്ടെന്ന് പഠനത്തിന്‍റെ ഭാഗമായി നടന്ന സർവേയിൽ പങ്കെടുത്തവരെല്ലാം അഭിപ്രായപ്പെട്ടിരുന്നു. കേസ് തീർപ്പാക്കാൻ കൈക്കൂലി വാങ്ങുക, കോടതി നടപടി വൈകിക്കുക, കോടതി നടപടികൾ പൊതുജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കുക, വിധി പറയാൻ വൈകിക്കുക തുടങ്ങിയ ആരോപണങ്ങളാണ് ആളുകൾ ഉന്നയിച്ചത്.


കോടതിയലക്ഷ്യ കേസുകളിൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ മജിസ്ട്രേറ്റ് കോടതികൾക്ക് അധികാരമില്ലെന്നും അത് ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമാണെന്നും സന്നദ്ധ സംഘടനകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജയന്ത് ഭൂഷന്‍റെ വാദം കോടതി അംഗീകരിച്ചു. കീഴ്ക്കോടതികൾ ഇത്തരം കേസുകൾ മേൽക്കോടതിക്ക് കൈമാറുകയാണ് വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേ സമയം കാരണം കാണിക്കൽ നോട്ടീസ് അയച്ചത് ഹൈക്കോടതിയിലേക്ക് കൈമാറും മുന്പ് സന്നദ്ധ സംഘടനകൾക്കു പറയാനുള്ളത് കേൾക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാവാമെന്നും കോടതി നിരീക്ഷിച്ചു. കീഴ്ക്കോടതികളിലെ രോഗാവസ്ഥയാണ് റിപോർട്ട് തുറന്നു കാട്ടുന്നതെന്നും അതിൽ മജിസ്ട്രേറ്റ് കോടതിയ്ക്ക് തെറ്റായൊന്നും തോന്നേണ്ട കാര്യമില്ലെന്ന ജയന്ത് ഭൂഷന്‍റെ വാദം കോടതി അംഗീകരിച്ചില്ല. അത് കോടതിയലക്ഷ്യത്തിന്‍റെ പരിധിയിൽ വന്നാലുമില്ലെങ്കിലും അതിൽ മജിസ്ട്രേറ്റ് കോടതിക്ക് തെറ്റ് തോന്നിയതിൽ അപാകതയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും മജിസ്ട്രേറ്റ് കോടതിയിലേക്ക് വിട്ട സുപ്രീംകോടതി നോട്ടീസയച്ച ആദ്യഘട്ടം മുതൽ വീണ്ടും തുടങ്ങാൻ നിർദ്ദേശിച്ചു. സംഘടനകൾക്ക് തങ്ങളുടെ നിലപാട് നേരിട്ടോ അഭിഭാഷകൻ മുഖേനയോ അറിയിക്കാമെന്നും കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.