പരാതികൾ എടുക്കില്ലെന്ന വിജിലൻസ് നോട്ടീസ് കോടതിയോടുള്ള അവഹേളനം: ചെന്നിത്തല
പരാതികൾ എടുക്കില്ലെന്ന വിജിലൻസ് നോട്ടീസ് കോടതിയോടുള്ള അവഹേളനം: ചെന്നിത്തല
Wednesday, February 22, 2017 2:41 PM IST
ന്യൂഡൽഹി: വൻകിട പരാതികൾ ഇനിമേൽ വിജിലൻസ് എടുക്കില്ലെന്നുള്ള വിജിലൻസ് ഓഫീസിലെ നോട്ടീസ് ഹൈക്കോടതിയോടുള്ള അവഹേളനമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹൈക്കോടതിയെ പരിഹസിക്കാനും വിമർശിക്കാനും ഒരു വിജിലൻസ് ഡയറക്ടർക്ക് അധികാരം ഉണ്ടോയെന്നു സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ വിജിലൻസ് പക്ഷപാതപരമായി പെരുമാറുന്നുവെന്ന പരാതി വ്യാപകമാണെന്നും ചെന്നിത്തല ആരോപിച്ചു.

ഹൈക്കോടതിയെ പരിഹസിക്കുന്നതിനു തുല്യമാണു വിജിലൻസിന്‍റെ പുതിയ നോട്ടീസ്. കമ്മിറ്റി പരിശോധിച്ചു നടപടി ക്രമങ്ങളെല്ലാം പൂർത്തിയാക്കിയ ശേഷമാണ് അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഡിജിപിമാരായി പ്രമോഷൻ നൽകാനുള്ള തീരുമാനം മന്ത്രിസഭ എടുത്തത്. ക്യാബിനറ്റ് എടുത്ത തീരുമാനത്തെ ഇപ്പോഴത്തെ സർക്കാരും അംഗീകരിച്ചു. അങ്ങിനെ എടുത്ത തീരുമാനത്തിനെതിരായി ഒരു വ്യക്തി കോടതിയൽ പരാതി നൽകുകയായിരുന്നു. പരാതി പരിശോധിച്ച ശേഷം ഏതു ഘട്ടത്തിലും എഫ്ഐആർ ഇടാമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു. ആ വിധി വന്നപ്പോഴാണ് നിയമവിരുദ്ധമായ വിധിയാണെന്നു കണ്ടുകൊണ്ടു താൻ ഹൈക്കോടതിയെ സമീപിച്ചതെന്നു പ്രതിപക്ഷ നേതാവ് വിശദീകരിച്ചു.


ഹൈക്കോടതി വിജിലൻസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. അതിനിടെ പരാതിയിൽ പറയുന്നകാര്യങ്ങൾ അഴിമതി നിരോധന നിയമത്തിൽ വരുന്നതല്ലെന്നു പറഞ്ഞ് ഒരു സർക്കിൾ ഇൻസ്പെക്ടർ വിജിലൻസ് കോടതിയിൽ റിപ്പോർട്ടു നൽകി. അതുതന്നെ ഹൈക്കോടതിയിലും സമർപ്പിച്ചു. അങ്ങിനെയുള്ള സാഹചര്യത്തിലാണു ഹൈക്കോടതി വിജിലൻസിനെ വിമർശിച്ചത്. ഉത്തമ വിശ്വാസത്തോടുകൂടി മന്ത്രിസഭ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ചോദ്യം ചെയ്യാൻ തുടങ്ങിയാൽ ആർക്കും ഭരിക്കാൻ കഴിയല്ലെന്ന് ചെന്നിത്തല പറഞ്ഞു.

ജോർജ് കള്ളിവയലിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.