കൂട്ടക്കൊല നടത്തിയ ഭീകരർക്കു ജാമ്യവും പരോളുമില്ലെന്നു സുപ്രീംകോടതി
കൂട്ടക്കൊല നടത്തിയ ഭീകരർക്കു ജാമ്യവും പരോളുമില്ലെന്നു സുപ്രീംകോടതി
Tuesday, February 21, 2017 2:37 PM IST
ന്യൂഡൽഹി: നിരപരാധികളായ ജനങ്ങളെ കൊന്നൊടുക്കിയ ഭീകരർക്ക് ഇടക്കാല ജാമ്യത്തിനോ പരോളിനോ അർഹതയില്ലെന്നു സുപ്രീംകോടതി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം തേടി 1996ലെ ലാജ്പത് നഗർ സ്ഫോടന കേസിലെ മുഖ്യപ്രതിയായ ജമ്മു കാഷ്മീർ ഇസ്‌ലാമിക് ഫ്രണ്ട് ഭീകരസംഘടനയുടെ തലവൻ മുഹമ്മദ് നൗഷാദ് നൽകിയ അപേക്ഷ തള്ളിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ കുടുംബങ്ങളെ മറക്കുന്നതാണ് നല്ലതെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

നിഷ്കളങ്കരായ മനുഷ്യരെ നിഷ്കരുണം കൊലപ്പെടുത്തിയവർക്ക് കുടുംബത്തിന്‍റെ പേരു പറഞ്ഞ് കരുണക്കായി യാചിക്കാനാവില്ല. ഇത്തരം കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി വിധിക്കുന്നതോടെ കുടുംബവുമായുള്ള ബന്ധം അവസാനിക്കുന്നു.


ശിക്ഷിക്കപ്പെട്ട ശേഷം തനിക്ക് മകനുണ്ട്, മകളുണ്ട് എന്ന് പറയാനാവില്ല. ജാമ്യം തേടാനും കഴിയില്ല. കീഴ്കോടതികൾ വിധിച്ച ശിക്ഷ ചോദ്യം ചെയ്ത് അപ്പീൽ നൽകാം. അപ്പീൽ പരിഗണനയിലിരിക്കുന്പോൾ ഇടക്കാല ജാമ്യം നൽകില്ല. വിചാരണ കോടതി കുറ്റക്കാരനാണെന്നു കണ്ടെത്തി ശിക്ഷിക്കുകയും അത് ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്താൽ പിന്നെ ജാമ്യം തേടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

ഈ മാസം 27നു നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു നൗഷാദിന്‍റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട് 20 വർഷം താൻ ജയിലിലാണെന്നും നൗഷാദ് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. 1996 മേയ് 21ന് ഡൽഹി ലാജ്പത് നഗർ മാർക്കറ്റിൽ നടന്ന സ്ഫോടനത്തിൽ 13 പേരാണ് കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.