ജയലളിതയുടെ സഹോദരപുത്രി ദീപ രാഷ്‌ട്രീയത്തിലേക്ക്
ജയലളിതയുടെ സഹോദരപുത്രി ദീപ രാഷ്‌ട്രീയത്തിലേക്ക്
Tuesday, January 17, 2017 2:40 PM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി അന്തരിച്ച ജയലളിതയുടെ സഹോദര പുത്രി ദീപ സജീവരാഷ്‌ട്രീയത്തിലേക്ക്. ദീപയുടെ രാഷ്‌ട്രീയപ്രവേശം അണ്ണാ ഡിഎംകെയിലെ ശാക്തികചേരികളെ മാറ്റിമറിക്കുമോയെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

എഡിഎംകെയിൽ ചേരുമെന്ന് അവർ പറയുന്നില്ല. അതേസമയം, പുതിയ രാഷ്‌ട്രീയപാർട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളും നിലവിലുണ്ട്. ജയലളിതയുടെ ജന്മവാർഷികദിനമായ ഫെബ്രുവരി 24ന് ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണു ദീപ സൂചിപ്പിക്കുന്നത്.

എംജിആറിന്‍റെ നൂറാംജന്മദിനമായിരുന്ന ഇന്നലെ, അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയശേഷമായിരുന്നു രാഷ്‌ട്രീയപ്രവേശനം സംബന്ധിച്ച സൂചന അവർ നൽകിയത്. ജയലളിതയുടെ വിടവാങ്ങലിനുശേഷം സംസ്ഥാന രാഷ്‌ട്രീയത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചുവെന്നും അമ്മയുടെ അനുഗ്രത്തോടെ രാഷ്‌ട്രീയജീവിതം തുടങ്ങുകയാണെന്നും ദീപ പറഞ്ഞു. രാഷ്‌ട്രീയത്തിലിറങ്ങാനുള്ള തീരുമാനം ആലോചിച്ചുറപ്പിച്ചതാണെന്നും ദീപ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.