രാഹുൽ ഗാന്ധിയോട് ഉമ്മൻചാണ്ടിയുടെ ആവശ്യം ‘പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്തണം’
രാഹുൽ ഗാന്ധിയോട് ഉമ്മൻചാണ്ടിയുടെ ആവശ്യം   ‘പാർട്ടിയിൽ തെരഞ്ഞെടുപ്പ് നടത്തണം’
Monday, January 16, 2017 11:42 AM IST
ന്യൂഡൽഹി: ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനം അടക്കമുള്ള വിഷയങ്ങളിൽ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

പാർട്ടിയിൽ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യം ഉപാധ്യക്ഷനെ അറിയിച്ചിട്ടുണ്ടെന്നും ഇനിയും ഹൈക്കമാൻഡാണ് തീരുമാനമെടുക്കേണ്ടതെന്നും കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മൻ ചാണ്ടി അറിയിച്ചു. രാഹുൽ ഗാന്ധിയുമായി നടത്തിയ ചർച്ചയിൽ താൻ സംതൃപ്തനാണെന്നും തനിക്കു പറയാനുള്ള കാര്യങ്ങൾ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തെല്ലാം കാര്യങ്ങളാണ് ചർച്ച ചെയ്തതെന്നു പുറത്തു പറയുന്നത് ശരിയല്ല. പറയാനുള്ളതെല്ലാം പറഞ്ഞു. അദ്ദേഹവും ചില കാര്യങ്ങൾ പറഞ്ഞു. സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം മുമ്പും ഉന്നയിച്ചിട്ടുണ്ട്. ഒരു ഡിമാൻഡും ഞാൻ പാർട്ടിക്കു മുന്നിൽ വച്ചിട്ടില്ല. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ അതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഹൈക്കമാൻഡ് ഇപ്പോൾ മുഖ്യപരിഗണന കൊടുക്കുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. രാഹുൽ ഗാന്ധിയെ കാണുന്നതിനു മുമ്പ് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായും മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുമായും ചർച്ച നടത്തിയിരുന്നു. രാഹുലുമായി നടത്തിയ ചർച്ചയിൽ മുകുൾ വാസ്നിക്കും പങ്കെടുത്തു.


ഉമ്മൻ ചാണ്ടി, കെപിസിസി യോഗങ്ങൾ അടക്കമുള്ളവയിൽ നിന്നു വിട്ടുനിന്നതോടെയാണ് ഹൈക്കമാൻഡ് ഇടപെട്ടത്. പാർട്ടി പരിപാടിയിൽ നിന്നു വിട്ടുനിന്നിട്ടില്ലെന്നും രാഷ്‌ട്രീയകാര്യ സമിതി യോഗം പാർട്ടി പരിപാടിയല്ലല്ലോയെന്നും ഉമ്മൻ ചാണ്ടി ചോദ്യത്തിനു മറുപടി നൽകി. സൗകര്യം ലഭിക്കാതിരുന്നതിനാലാണ് പങ്കെടുക്കാതിരുന്നതെന്നും സൗകര്യപ്രദമായി ഇനി യോഗം ചേർന്നാൽ താൻ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഡിസിസി പ്രസിഡന്‍റുമാരുടെ നിയമനകാര്യങ്ങളിൽ പുറത്തുവന്ന വാർത്തകൾ പലതും വസ്തുതാ വിരുദ്ധവും അതിശയോക്തിപരവുമാണ്. നോമിനേഷന് എതിരായി ഒന്നും പറഞ്ഞിട്ടില്ല. അതിനെക്കുറിച്ച് വ്യക്തമായ അഭിപ്രായമുണ്ട്. അത് നേതൃത്വത്തോടു പറഞ്ഞിട്ടുണ്ട്. ഞാൻ ഒരു പരാതിയും ആരോടും പറഞ്ഞിട്ടില്ല. ഒരു ഡിമാൻഡും എനിക്കില്ല. പാർട്ടിയിൽ തെരഞ്ഞെടുപ്പ് വേണമെന്ന അഭിപ്രായം ശക്തമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് കുറച്ചുകൂടി ലളിതമാക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. അത് പുതിയതല്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.