സൈനികരുടെ ദുരിത ജീവിതം: സിബിഐ അന്വേഷണം വേണമെന്ന് ആവശ്യം
Saturday, January 14, 2017 3:07 PM IST
ന്യൂഡൽഹി: ദുരിത ജീവിതമെന്ന് അർധസൈനിക വിഭാഗത്തിനു പുറമേ കരസേനയിൽ നിന്നും പരാതി ഉയർന്നിട്ടും അന്വേഷണത്തിനു തയാറാകാതെ പരാതിയിൽ കഴമ്പില്ലെന്ന വാദവുമായി കേന്ദ്ര സർക്കാർ. അതിനിടെ, കരസേനയിൽ നിന്നും പരാതി ഉയർത്തിയ സൈനികൻ യജ്ഞ പ്രതാപ് സിംഗ് ഇന്നലെ സൈനിക ക്യാമ്പിൽ നിരാഹാര ധർണയിരുന്നതിനെത്തുടർന്ന് അദ്ദേഹത്തിന്‍റെ ഫോണ്‍ മേലധികാരികൾ പിടിച്ചു വാങ്ങിയതായി ഭാര്യ റിച്ച സിംഗ് പറയുന്നു. സഹപ്രവർത്തകരുടെ ഫോണിൽ നിന്നാണു ഭർത്താവ് തന്നെ വിളിച്ച് ഇക്കാര്യം പറഞ്ഞത്. മാതൃരാജ്യത്തെ സേവിക്കുന്നതിനാണ് തന്‍റെ ഭർത്താവ് സൈന്യത്തിൽ ചേർന്നത്. സേനയ്ക്കുള്ളിൽ ഇപ്പോൾ നടക്കുന്ന ദൗർഭാഗ്യങ്ങൾക്കു സർക്കാർ മാത്രമാണ് ഉത്തരവാദിയെന്നും റിച്ച സിംഗ് ആരോപിക്കുന്നു.

അതിർത്തിയിൽ ദുരിതവും മോശം ഭക്ഷണവുമാണെന്ന ബിഎസ്എഫ് ജവാൻ തേജ് ബഹാദൂർ യാദവിന്‍റെ പരാതിയിൽ കഴമ്പില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറയുന്നത്. ജവാൻ ഉന്നയിച്ച വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നൽകിയ റിപ്പോർട്ടിലാണ് അർധസൈനിക വിഭാഗങ്ങൾ ജോലി ചെയ്യുന്ന ക്യാമ്പുകളിൽ ഭക്ഷണത്തിനു ക്ഷാമമോ ഗുണനിലവാരക്കുറവോ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. അർധസൈനിക വിഭാഗങ്ങൾക്കു നൽകുന്ന ഭക്ഷണം പതിവായി പരിശോധിച്ചു ഗുണനിലവാരം ഉറപ്പു വരുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ, തേജ് ബഹാദൂറിന്‍റെ പരാതി സത്യമാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അദ്ദേഹത്തിന്‍റെ കുടുംബം. സൈനിക മേഖലയിലെ പരാതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് തേജ് ബഹാദൂറിന്‍റെ ഭാര്യ ശർമിള യാദവ് ആവശ്യപ്പെട്ടു. പ്രാഥമികമായ ഒരന്വേഷണത്തിൽ സത്യം പുറത്തു വരണമെന്നില്ല. സിബിഐ വിശദമായി അന്വേഷിച്ചാൽ മാത്രമേ യഥാർഥ വസ്തുതകൾ പുറത്തു വരികയുള്ളൂ എന്നും അവർ പറയുന്നു.


ജനുവരി എട്ടിനാണ് കാഷ്മീർ അതിർത്തിമേഖലയിൽ ബിഎസ്എഫ് 29 ബറ്റാലിയനിൽ കാവൽ ഡ്യൂട്ടിയിലായിരുന്ന തേജ് ബഹാദൂർ എന്ന പട്ടാളക്കാരൻ തനിക്ക് ആവശ്യത്തിന് ഭക്ഷണം പോലുമില്ലെന്നും പലപ്പോഴും പട്ടിണിയോടെയാണ് ഉറങ്ങുന്നതെന്നും പരാതിപ്പെടുന്ന വിഡിയോ ഫേസ്ബുക്കിലിട്ടത്. താൻ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നും നടപടിയെ ഭയക്കുന്നില്ലെന്നും തേജ് ബഹാദൂർ വ്യക്തമാക്കിയിരുന്നു.

അതേസമയം, വെളിപ്പെടുത്തലുകൾ പിൻവലിച്ചു മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഭർത്താവിനുമേൽ സമ്മർദമുണ്ടായിരുന്നതായും തന്നോട് ഇക്കാര്യം പറഞ്ഞിരുന്നതായും ശർമിള വ്യക്തമാക്കി. തന്‍റെ ഭർത്താവിനെ മാധ്യമങ്ങളോട് സംസാരിക്കാൻ ബിഎസ്എഫ് അനുവദിക്കുക്കയാണെങ്കിൽ അദ്ദേഹം എല്ലാ സത്യവും തുറന്നു പറയുമെന്നും ശർമിള വ്യക്തമാക്കി.

മേലുദ്യോഗസ്ഥരുടെ പീഡനം സഹിക്ക വയ്യാതെ കഷ്ടതകൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കു കത്തെഴുതിയതോടെയാണ് കരസേനയിൽ യജ്ഞപ്രതാപിന്‍റെ സൈനിക ജീവിതം കൂടുതൽ ദുരിതമായത്. പലപ്പോഴും തന്നെ രാജ്യദ്രോഹിയെന്നു വരെ വിളിക്കുന്നുവെന്നാണ് പ്രതാപിന്‍റെ പരാതി.

തന്‍റെ ഭർത്താവ് കഴിഞ്ഞ ദിവസം രാവിലെ വിളിച്ചിരുന്നുവെന്നും അദ്ദേഹം കരയുകയായിരുന്നെന്നുമാണ് യഞ്ജ പ്രതാപിന്‍റെ ഭാര്യ റിച്ച സിംഗ് പറയുന്നത്.

||റിപ്പോര്‍ട്ട്: സെബി മാത്യു||
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.