പാതയോര മദ്യശാല: ഉത്തരവിൽ മാറ്റമില്ലെന്നു സുപ്രീംകോടതി
പാതയോര മദ്യശാല:  ഉത്തരവിൽ മാറ്റമില്ലെന്നു സുപ്രീംകോടതി
Friday, January 13, 2017 2:37 PM IST
ന്യൂഡൽഹി: ദേശീയ- സംസ്ഥാന പാതയോരങ്ങളുടെ പരിധിയിൽ മദ്യവില്പനശാലകൾ പ്രവർത്തിക്കുന്നതു വിലക്കിയ ഉത്തരവിൽ മാറ്റം വരുത്തില്ലെന്നു സുപ്രീം കോടതി. മാഹിയിലെ മദ്യശാലകൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് കടയുടമകൾ നൽകിയ ഹർജികൾ തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരുടെ ഉത്തരവ്. ഒരു സ്ഥലത്തിനു മാത്രമായി ഇളവു നൽകിയാൽ സമാനമായ ആവശ്യങ്ങളുമായി പലരും എത്തുമെന്നും ഇത് ഉത്തരവിന്‍റെ ലക്ഷ്യം ഇല്ലാതാക്കുമെന്നും കോടതി നിരീക്ഷിച്ചു.

ദേശീയ-സംസ്ഥാന പാതകളുടെ 500 മീറ്റർ പരിധിയിൽ മദ്യവില്പന ശാലകളും ഷോപ്പുകളും ഏപ്രിൽ ഒന്നു മുതൽ പ്രവർത്തിക്കാൻ പാടില്ലെന്നു ഡിസംബർ 15നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. മദ്യവില്പന ശാലകളുടെ ബോർഡുകളോ അടയാളങ്ങളോ പാതകളിൽ വയ് ക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. മുഴപ്പിലങ്ങാട് മുതൽ കുഞ്ഞിപ്പള്ളി വരെയുള്ള പുതിയ തലശേരി- മാഹി ബൈപാസ് വരുന്നതോടെ മാഹി ടൗണിലൂടെയുള്ള റോഡ് ദേശീയ പാതയല്ലാതാകുമെന്നു ചൂണ്ടിക്കാട്ടിയാണ് മാഹി ലിക്വർ മർച്ചന്‍റ് അസോസിയേഷൻ അടക്കമുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.


പുതിയ ബൈപാസ് വരുന്നതോടെ മാഹിയിലെ റോഡ് സാധാരണ റോഡ് മാത്രമാകുമെന്നും അതിനാൽ ഇവിടെയുള്ള മദ്യവില്പന ശാലകൾ മാറ്റേണ്ടെന്നു ഉത്തരവിടണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ദേശിയ- സംസ്ഥാന ഹൈവേ കളുടെ 500 മീറ്റർ പരിധിക്കുള്ളിൽ ഏപ്രിൽ ഒന്നു മുതൽ ഒരു മദ്യവില്പന ശാലകളും പ്രവർത്തിക്കാൻ പാടില്ലെന്ന ഉത്തരവിൽ മാറ്റം വരുത്തില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത മദ്യശാലകളും ഒൗട്ട് ലെറ്റുകളും പൊളിച്ചു നീക്കേണ്ടിവരും. സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ ഭൂരിഭാഗം ബിയർ പാർലറുകളും ബാറുകളും പൂട്ടേണ്ടി വരുമെന്ന് നിയമ സെക്രട്ടറി സർക്കാരിന് നിയമോപദേശം നൽകിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.