രണ്ടാം സ്‌കോര്‍പ്പിയോണ്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി നീറ്റിലിറക്കി
രണ്ടാം സ്‌കോര്‍പ്പിയോണ്‍ ക്ലാസ് അന്തര്‍വാഹിനി ഐഎന്‍എസ് ഖണ്ഡേരി നീറ്റിലിറക്കി
Thursday, January 12, 2017 3:32 PM IST
മുംബൈ: നാവികസേനയ്ക്കു കരുത്തേകി രണ്ടാം സ്‌കോര്‍പ്പിയോണ്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരി നീറ്റിലിറക്കി. മുംബൈയിലെ മസഗോണ്‍ കപ്പല്‍ നിർമാണശാലയിലാണു സ്കോർപ്പിയോൺ നിർമിച്ചത്. കഴിഞ്ഞ വർഷമാണ് ഒന്നാം സ്‌കോര്‍പ്പിയോണ്‍ നാവിസസേന നീറ്റിലിറക്കിയത്.

കേന്ദ്ര പ്രതിരോധസഹമന്ത്രി സുഭാഷ് ഭാംമ്രെ അധ്യക്ഷത വഹിച്ച ചടങ്ങില്‍, മന്ത്രിയുടെ പത്‌നി ബീന ഭാംമ്രെയാണ് മുങ്ങിക്കപ്പല്‍ നീറ്റിലിറക്കിയത്. നാവിസസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലാംബയും ചടങ്ങില്‍ സംബന്ധിച്ചു.

66 മീറ്റര്‍ നീളവും 6.2 മീറ്റര്‍ വ്യാസവുമുള്ള സ്‌കോര്‍പ്പിയോണ്‍ അന്തര്‍വാഹിനി ഖണ്ഡേരിക്ക് 300 മീറ്റര്‍വരെ ആഴത്തില്‍ സഞ്ചരിക്കാന്‍ കഴിയും. യുദ്ധമടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ ഖണ്ഡേരിക്ക് 50 ദിവസം വരെ വെള്ളത്തില്‍ കഴിയാന്‍ സാധിക്കും.
ഭൂതലആക്രമണം നടത്താനുള്ള ശേഷിയാണ് ഖണ്ഡേരിയുടെ വലിയ പ്രത്യേകത. കടുത്ത ചൂടിലും അതിശൈത്യത്തിലും ജലത്തിലൂടെ സഞ്ചരിക്കാനാവും. ഇറ്റാലിയന്‍ കമ്പനിയായ വാസ് വികസിപ്പിച്ച ഭാരമേറിയ അത്യാധുനിക ടോര്‍പ്പിഡോ മിസൈലുകളായ ബ്ലാക്ക് ഷാര്‍ക്കാണ് ഖണ്ഡേരിയുടെ പ്രധാന ആയുധം. ആറു മിസൈലുകൾ ഘടിപ്പിക്കാനാകും.


ശത്രുരാജ്യത്തിന്‍റെ മിസൈലുകളും ടോര്‍പ്പിടോകളും കപ്പലുകളും കണ്ടെത്താന്‍ കഴിയുന്ന ഇന്‍ഫ്രാറെഡ് റേഡിയേഷന്‍ ഡിറ്റക്ടറുകളും ഖണ്ഡേരിയിലുണ്ട്. ഫ്രഞ്ച് പ്രതിരോധവകുപ്പിന്‍റെ സഹായത്തോടെയാണു സ്‌കോര്‍പ്പിയോണ്‍ നിര്‍മിച്ചത്. ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസിന്‍റ സഹായത്തോടെ നിര്‍മിക്കുന്ന സ്കോർപ്പിയോണിൽ സ്പാനിഷ് കമ്പനിയായ അവാന്തിയയും സഹകരിക്കുന്നുണ്ട്. ഡീസല്‍ വൈദ്യുത പ്രവര്‍ത്തന സംവിധാനങ്ങള്‍ ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ നിര്‍ണായക വിവരങ്ങള്‍ ചോര്‍ന്നെന്ന വാർത്ത വിവാദമായിരുന്നു. ഇക്കാര്യത്തിൽ ഇന്ത്യ, ഫ്രഞ്ച് ആയുധ കമ്പനിയുടെ വിശദീകരണം തേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.