ദയാനിധി മാരനെതിരേ സിബിഐ കുറ്റപത്രം
ദയാനിധി മാരനെതിരേ സിബിഐ കുറ്റപത്രം
Friday, December 9, 2016 3:09 PM IST
ന്യൂഡൽഹി: അനധികൃത ടെലിഫോൺ എക്സ്ചേഞ്ച് സ്‌ഥാപിച്ചതിന് മുൻ ടെലികോം മന്ത്രിയും ഡിഎംകെ നേതാവുമായ ദയാനിധി മാരനെതിരേ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ദയാനിധി മാരന്റെ സഹോദരൻ കലാനിധി മാരനും കേസിൽ പ്രതിയാണ്. ദയാനിധിമാരന്റെ വീട്ടിലാണ് അനധികൃത എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്.

764 ഹൈ സ്പീഡ് ഡാറ്റാ ലൈനുകളാണ് അനധികൃതമായി സ്‌ഥാപിച്ചിരുന്ന എക്സ്ചേഞ്ചിലൂടെ മാരനും സംഘവും ഉപയോഗിച്ചിരുന്നത്. ഇതിലൂടെ 1.78 കോടി രൂപയുടെ നഷ്‌ടമാണ് ബിഎസ്എൻഎൽ അടക്കമുള്ള ടെലികോം കമ്പനികൾക്കുണ്ടായത്. മാരൻ കുടുംബത്തിന്റെ ഉടമസ്‌ഥതയിലുള്ള സൺ നെറ്റ്വർക്കിനുവേണ്ടിയാണ് അനധികൃത എക്സ്ചേഞ്ച് പ്രവർത്തിച്ചിരുന്നത്. സൺ ടിവി നെറ്റ് വർക്കിന്റെ എംഡിയാണ് കേസിൽ പ്രതി ചേർക്കപ്പെട്ട കലാനിധി മാരൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.