രണ്ടു ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരേ അന്വേഷണം
രണ്ടു ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരേ അന്വേഷണം
Sunday, December 4, 2016 11:54 AM IST
മുംബൈ: മുംബൈയിൽ രണ്ടു ലക്ഷം കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയ കുടുംബത്തിനെതിരേ അന്വേഷണം. മറ്റാർക്കോവേണ്ടി കുടുംബം കള്ളപ്പണം നിയമാനുസൃതമാക്കാനുള്ള ശ്രമം നടത്തുകയായിരുന്നെന്നാണു സംശയം. കള്ളപ്പണം വെളിപ്പെടുത്തൽ പദ്ധതി പ്രകാരം കണക്കിൽപ്പെടാത്ത രണ്ടു ലക്ഷം കോടി രൂപയുടെ നികുതി വെളിപ്പെടുത്തൽ ആദായനികുതി വകുപ്പ് തള്ളി. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികൾ പ്രകാരമാണ് ഇവർ കള്ളപ്പണം വെളിപ്പെടുത്താൻ ശ്രമിച്ചത്.

മുംബൈ ബാന്ദ്ര സ്വദേശിയായ അബ്ദുൾ റസാഖ് മുഹമ്മദ് സയിദ്, ഭാര്യ റുക്സാന അബ്ദുൾ റസാഖ് സയിദ്,ഇയാളുടെ മകൻ മുഹമ്മദ് ആരിഫ് അബ്ദുൾ റസാഖ് സയിദ്, സഹോദരി നൂർജഹാൻ മുഹമ്മദ് സയിദ് എന്നിവരാണു കള്ളപ്പണം വെളിപ്പെടുത്തിയതെന്നു ധനമന്ത്രാലയം വ്യക്‌തമാക്കി.


അറസ്റ്റിലായ ഗുജറാത്ത് സ്വദേശി മഹേഷ് ഷായുടെ 13860 കോടി രൂപയുടെയും കോടിയുടെ വെളിപ്പെടുത്തലും ആദായനികുതി വകുപ്പ് തള്ളി. ശനിയാഴ്ച രാത്രിയാണ് ശർമയെ പോലീസ് അറസ്റ്റ് ചെയ്തത്. രാത്രി 10.30ഓടെ ഇയാളെ ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥർക്കു കൈമാറി. രാത്രി മുഴുവൻ ശർമയെ ചോദ്യംചെയ്തശേഷം രാവിലെ പോലീസ് സംരക്ഷണത്തിൽ വിട്ടയച്ചു. ശർമയെ ഇന്നു രാവിലെ വീണ്ടും ചോദ്യം ചെയ്യും.13,860 കോടി രൂപയുടെ കള്ളപ്പണം ഉണ്ടെന്നു പ്രഖ്യാപിച്ചിട്ടു മുങ്ങിയ മഹേഷ് ഷാ ഇന്നലെ സിഎൻഎൻ ന്യൂസ് 18 ചാനലിലാണ് പൊങ്ങിയത്. അഭിമുഖം നൽകുന്നതിനാണ് ഷാ ചാനലിൽ എത്തിയത്. എന്നാൽ അഭിമുഖത്തിനിടെ സ്റ്റുഡിയോ ഫ്ളോറിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.