ഭീകരവാദത്തിനെതിരേ കൈകോർത്ത് ഹാർട്ട് ഓഫ് ഏഷ്യ
ഭീകരവാദത്തിനെതിരേ കൈകോർത്ത്  ഹാർട്ട് ഓഫ് ഏഷ്യ
Saturday, December 3, 2016 2:07 PM IST
അമൃത്സർ: ഭീകരവാദത്തിനെതിരേ കൈകോർക്കാനും അഫ്ഗാനിസ്‌ഥാന്റെ സമാധാനത്തിനും സാമ്പത്തിക ഉന്നമനത്തിനായി സഹകരിക്കാനും ഹാർട്ട് ഓഫ് ഏഷ്യ സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ ധാരണ. ദ്വിദിന സമ്മേളനത്തിൽ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേശകൻ സർതാജ് അസീസ് അറിയിച്ചതിലും നേരത്തേ എത്തി. എന്നാൽ, ഇന്ത്യ–പാക് ഉഭയകക്ഷി ചർച്ച ഉണ്ടാകില്ലെന്ന് ഉറപ്പായി.

സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്റഫുൾ ഗിലാനിയും ഇന്നു സംബന്ധിക്കും. പാക്കിസ്‌ഥാനെ പ്രതിനിധീകരിച്ച് സർതാജ് അസീസും ഇന്നു സമ്മേളത്തിൻ സംബന്ധിക്കും.


ചൈന, റഷ്യ, ഇറാൻ തുടങ്ങിയ 14 അംഗ രാജ്യങ്ങളിലെ മുതിർന്ന പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും.

അതേസമയം, പാക്കിസ്‌ഥാൻ ജയിലിൽ കഴിയുന്ന ഇന്ത്യൻ പൗരൻ ഹമീദ് അൻസാരിയുടെ മാതാപിതാക്കൾ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവ് സർതാജ് അസീസിനെ കാണാനുള്ള അനുമതി തേടി. പാക്കിസ്‌ഥാൻ ജയിലിൽ കഴിയുന്ന മകനെ വിട്ടുകിട്ടണമെന്ന ആവശ്യം അറിയിച്ച് അൻസാരിയുടെ മാതാവ് ഫൗസിയ സർതാജിനു കത്തയയ്ക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.