വിദ്യാർഥിയെ വെടിവച്ചുകൊന്ന കേസ്: ജെഡി–യു നേതാവിന്റെ മകനു ജാമ്യമില്ല
Friday, October 28, 2016 12:50 PM IST
ന്യൂഡൽഹി: തന്റെ ആഡംബര കാറിനെ മറികടന്നെന്ന് ആരോപിച്ചു വിദ്യാർഥിയെ വെടിവച്ചു കൊന്ന ജെഡിയു നേതാവിന്റെ മകൻ റോക്കി യാദവിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. റോക്കിക്ക് ജാമ്യം അനുവദിച്ച പാറ്റ്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്‌ഥാന സർക്കാർ നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.

ആഡംബര വാഹനമായ എസ്യുവിയെ മാരുതി കാറിലെത്തിയ 11–ാം ക്ലാസുകാരൻ മറികടന്നതിൽ പ്രകോപിതനായ റോക്കി യാദവ് എന്ന രാകേഷ് രഞ്ജൻ വിദ്യാർഥിയെ മേയ് ഏഴിനു വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ബിഹാറിലെ ഉപരിസഭാംഗം മനോരമ ദേവിയെ മകന്റെ പ്രശ്നത്തോടെ പാർട്ടി സസ്പെൻഡ് ചെയ്തു. റോക്കി യാദവ് കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് സംസ്‌ഥാന സർക്കാർ ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.