വെമുല: അന്വേഷണ കമ്മീഷൻ പക്ഷപാതപരമായി പെരുമാറിയെന്ന്
Saturday, October 22, 2016 12:22 PM IST
ന്യൂഡൽഹി: ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി ജീവനൊടുക്കിയതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച കമ്മീഷൻ പക്ഷപാതപരമായി പ്രവർത്തിച്ചെന്നു ദേശീയ പട്ടികജാതി കമ്മീഷൻ. രോഹിത് വെമുല ദളിത് വിഭാഗക്കാരനല്ലെന്നു പ്രഖ്യാപിച്ച ജസ്റ്റീസ് രൂപൻവാൽ കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിച്ചതെന്ന് ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ പി.എൽ. പുനിയ ആരോപിച്ചു.

സർവീസിൽനിന്നു വിരമിച്ച ജഡ്ജി എ.കെ. രൂപൻവാൽ കാര്യബോധത്തോടെയല്ല പ്രവർത്തിച്ചത്. ബിജെപി നേതാക്കൾ പറഞ്ഞു പ്രചരിപ്പിച്ച കാര്യങ്ങൾക്ക് ഔദ്യോഗിക മുദ്ര ചാർത്തുകയാണ് ജസ്റ്റീസ് ചെയ്തതെന്നും പുനിയ പറഞ്ഞു. വെമുലയുടെ ആത്മഹത്യയിലേക്കു നയിച്ച സാഹചര്യങ്ങൾ അന്വേഷിക്കാൻ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയമാണ് അലാഹാബാദ് ഹൈക്കോടതിയിലെ മുൻ ജഡ്ജി ജസ്റ്റീസ് എ.കെ. രൂപൻവാലിനെ നിയോഗിച്ചത്.


വെമുലയുടെ ജാതി ചോദ്യം ചെയ്യുകയാണ് കമ്മീഷൻ ചെയ്തതെന്നും പുനിയ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.