ഇന്ത്യയിൽ കഴിഞ്ഞ വർഷം 34,651 മാനഭംഗക്കേസുകൾ
ഇന്ത്യയിൽ കഴിഞ്ഞ വർഷം 34,651 മാനഭംഗക്കേസുകൾ
Tuesday, August 30, 2016 12:19 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ വർഷമുണ്ടായത് 34,651 മാനഭംഗക്കേസുകൾ. മധ്യപ്രദേശിലാണ് ഏറ്റവും അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്–4391. കേരളത്തിൽ മാനഭംഗക്കേസുകൾ 1256 ആണ്. മാനഭംഗത്തിന് ഇരയാക്കപ്പെട്ടവർ ആറിനും അറുപതിനും ഇടയിലുള്ളവരാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയാണു കണക്കുകൾ പുറത്തുവിട്ടത്.

33,098 മാനഭംഗക്കേസുകളിലും കുറ്റവാളികളെ ഇരകൾക്ക് അറിയാമായിരുന്നു. രാജ്യമൊട്ടാകെ സ്ത്രീകൾക്കെതിരേ 3.27 ലക്ഷം കുറ്റകൃത്യങ്ങളുണ്ടായി. അതിൽ 1.3 ലക്ഷം ലൈംഗികമായ കുറ്റകൃത്യങ്ങളാണ്. മഹാരാഷ്ട്രയിൽ കഴിഞ്ഞ വർഷം 4144 മാനഭംഗക്കേസുകൾ റിപ്പോർട്ട് ചെയ്തു. രാജസ്‌ഥാൻ(3644), ഉത്തർപ്രദേശ്(3025), ഒഡീഷ(2251), ആസാം(1733), ഛത്തീസ്ഗഡ്(1560), ബംഗാൾ(1129) ഹരിയാന(1070), ബിഹാർ(1041) എന്നിങ്ങനെയാണു മറ്റു സംസ്‌ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്ന മാനഭംഗക്കേസുകൾ. മാനഭംഗക്കേസുകളിൽ മുന്നിൽ നിൽക്കുന്ന മൂന്നു സംസ്‌ഥാനങ്ങളിലും ബിജെപി ഭരണമാണ്. കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയിലാണ് ഏറ്റവും അധികം മാനഭംഗക്കേസുകൾ–2199. മറ്റു കേന്ദ്രഭരണ പ്രദേശങ്ങളിൽ മാനഭംഗക്കേസുകൾ വളരെ കുറവാണ്. ലക്ഷദ്വീപിൽ ഒരു കേസുപോലുമില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.