ടാങ്കർ അഴിമതി: ഷീല ദീക്ഷിതിനെ ചോദ്യംചെയ്തു
ടാങ്കർ അഴിമതി: ഷീല ദീക്ഷിതിനെ ചോദ്യംചെയ്തു
Sunday, August 28, 2016 11:46 AM IST
ന്യൂഡൽഹി: ഡൽഹിയിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണാൻ 2012ൽ ഡൽഹി ജല ബോർഡ് 385 ടാങ്കർ ലോറികൾ വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കോടിക്കണക്കിനു രൂപയുടെ അഴിമതിക്കേസിൽ മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിനെ ആന്റികറപ്ഷൻ ബ്രാഞ്ച് 15 മിനിറ്റ് ചോദ്യംചെയ്തു. കൂടാതെ 18 ചോദ്യാവലികളും നല്കി. അടുത്ത ദിവസങ്ങളിൽ ചോദ്യങ്ങൾക്കു മറുപടി നല്കണമെന്നാണു നിർദേശം.

നാലുവർഷം മുമ്പ് സർക്കാരെടുത്ത തീരുമാനത്തെക്കുറിച്ച് ഓർമിച്ചു പറയാനാവില്ലെന്നായിരുന്നു ഷീലയുടെ മറുപടി. ടാങ്കറുകൾ വാങ്ങിയതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത് ബോർഡിലെ ഉദ്യോഗസ്‌ഥരുടെ തീരുമാനപ്രകാരമായിരുന്നു. ചോദ്യങ്ങൾക്കു മറുപടി പറയാൻ സമയം അനുവദിക്കണമെന്നും അവർ പറഞ്ഞു. ഇതിനുശേഷമാണ് ചോദ്യാവലികൾ നല്കിയത്.


അഴിമതി അന്വേഷിക്കാൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ജലവിഭവമന്ത്രി കപിൽ മിശ്ര എന്നിവർ രൂപം നല്കിയ വസ്തുതാ പരിശോധനാ കമ്മിറ്റിയിലെ അംഗങ്ങളെ ആന്റികറപ്ഷൻ ബ്രാഞ്ച് ഉദ്യോഗസ്‌ഥർ ചോദ്യംചെയ്യും. വസ്തുതാ പരിശോധനാ കമ്മിറ്റിയുടെ റിപ്പോർട്ട് ആന്റി കറപ്ഷൻ ബ്രാഞ്ച് ഉദ്യോഗസ്‌ഥർക്കു നല്കാതെ പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ടാങ്കർ വാങ്ങിയതുമായി ബന്ധപ്പെട്ട് ഷീല ദീക്ഷിത് സർക്കാരിന് 400 കോടിയുടെ നഷ്‌ടമുണ്ടായെന്നായിരുന്നു ആരോപണം. ഉത്തർപ്രദേശിലെ കോൺഗ്രസ് മുഖ്യമന്ത്രിസ്‌ഥാനാർഥിയാണ് ഷീല ദീക്ഷിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.