കാഷ്മീരിൽ ഇന്നലെ 25 പേർക്കു പരിക്ക്
Saturday, August 27, 2016 12:05 PM IST
ശ്രീനഗർ: കാഷ്മീർ താഴ്വരയിൽ സുരക്ഷാസേനയും പ്രതിഷേധക്കാരും തമ്മിൽ ഇന്നലെയുണ്ടായ സംഘർഷത്തിൽ 25 പേർക്കു പരിക്കേറ്റു. അനന്ത്നാഗ് ജില്ലയിൽ ഝലം നദിയിൽ സംഘർഷത്തിനിടെ കൊല്ലപ്പെട്ട ഒരു യുവാവിന്റെ മൃതദേഹം കണ്ടെത്തിയതോടെ കലാപത്തിൽ ഇതുവരെ മരിച്ച സിവിലിയന്മാരുടെ എണ്ണം 68 ആയി. സംഘർഷം നിലനിൽക്കുന്ന മേഖലകളിൽ സുരക്ഷാ ഉദ്യോഗസ്‌ഥർ കർഫ്യൂ ഏർപ്പെടുത്തി. അനന്ത്നാഗ്, ഷോപിയാൻ, ബന്ദിപോറ ജില്ലകളിലെ ചിലയിടങ്ങളിൽ സുരക്ഷാസേനയ്ക്കു നേരേ പ്രതിഷേധക്കാർ കല്ലേറു നടത്തി. എന്നാൽ, താഴ്വരയിൽ സമാധാനം പുനഃസ്‌ഥാപിക്കാൻ കഴിഞ്ഞെന്നും സ്‌ഥിതി നിയന്ത്രണവിധേയമാണെന്നും സുരക്ഷാ ഉദ്യോഗസ്‌ഥർ അറിയിച്ചു.


സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജൂലൈ എട്ടിനു ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് കാഷ്മീരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇതിനിടെ, സംഘർഷബാധിത മേഖലയിൽ നിരോധനം ലംഘിച്ച് മാർച്ച് നടത്തിയ ഹുറിയത്ത് നേതാക്കളെ അറസ്റ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.