വിദേശ ബാങ്കുകളിൽ 13,000 കോടിയുടെ കള്ളപ്പണം
വിദേശ ബാങ്കുകളിൽ 13,000 കോടിയുടെ കള്ളപ്പണം
Monday, June 27, 2016 12:51 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വിദേശബാങ്കുകളിൽ നിക്ഷേപിച്ച 13,000 കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി. 2011, 2013 വർഷങ്ങളിൽ ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിൽ ആദായനികുതിവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് ഇത്രയും വലിയ തുകയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയത്. ജനീവയിലെ എച്ച്എസ്ബിസിയിൽ കള്ളപ്പണ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യക്കാരുടെ വിവരങ്ങൾ 2011ലാണു ഫ്രഞ്ച് സർക്കാർ ഇന്ത്യക്കു കൈമാറിയത്.

എച്ച്എസ്ബിസിയിൽ നിക്ഷേപം നടത്തിയവരുമായി ബന്ധപ്പെട്ട് 75 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അടുത്തിടെ കേന്ദ്രം കള്ളപ്പണം നിരോധിക്കൽ നിയമപ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അധികാരമുണ്ട്.


ഇതുമായി ബന്ധപ്പെട്ട് 628 കേസുകളാണ് ആദായ നികുതി വകുപ്പ് രജിസ്റ്റർ ചെയ്തത്. ഇതിൽ 213 അക്കൗണ്ടുകൾ പ്രവാസികളുമായി ബന്ധപ്പെട്ടതും നിക്ഷേപമില്ലാത്തവയുമാണ്. ചില അക്കൗണ്ടുകളുടെ യഥാർഥ ഉടമകളെ കണ്ടെത്താനും കഴിഞ്ഞില്ല. ബാക്കിയുള്ള അക്കൗണ്ടുകളിൽ 8,186 കോടി രൂപയുടെ നിക്ഷേപമാണു കണ്ടെത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.