കാണ്ഡഹാർ വിമാനം റാഞ്ചിയ പ്രതിയെ സംരക്ഷിച്ചുവെന്ന് അൽക്വയ്ദ ഭീകരൻ
കാണ്ഡഹാർ വിമാനം റാഞ്ചിയ പ്രതിയെ സംരക്ഷിച്ചുവെന്ന് അൽക്വയ്ദ ഭീകരൻ
Thursday, June 23, 2016 12:59 PM IST
ഭുവനേശ്വർ: കാണ്ഡഹാർ വിമാനറാഞ്ചലിൽ പങ്കെടുത്തവരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അൽക്വയ്ദ ഭീകരൻ സമ്മതിച്ചതായി പോലീസ്. 1999 ൽ കാണ്ഡഹാറിൽ വിമാനം റാഞ്ചിയ പാക്ഭീകരനു കട്ടക്കിൽ സുരക്ഷിതതാവളം ഒരുക്കി നൽകിയിരുന്നുവെന്ന് അൽക്വയ്ദ ഭീകരൻ മുഹമ്മദ് അബ്ദുർ റഹ്മാനാണു വെളിപ്പെടുത്തിയത്. 2002ൽ കോൽക്കത്തയിലെ അമേരിക്കൻ സെന്റർ സ്ഫോടനത്തിലെ പ്രതികളുമായും ബന്ധമുണ്ടെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ് അറിയിച്ചു.

കാഠ്മണ്ഡുവിൽ നിന്നു ഡൽഹിയിലേക്കു പറക്കുകയായിരുന്ന എയർ ഇന്ത്യ ഐസി–184 വിമാനം പാക്കിസ്‌ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഹർക്കത്ത് ഉൾ മുജാഹിദീൻ ഭീകരരാണു റാഞ്ചിയത്. ഭീകരനേതാവ് അസർ മസൂദിനെ മോചിപ്പിക്കണമെന്നായിരുന്നു റാഞ്ചികളുടെ ആവശ്യം. ഇതിൽ പങ്കാളിയായ ഭീകരന് അബ്ദുൾ റഹ്മാനുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നു തീവ്രവാദക്കേസുകൾ അന്വേഷിക്കുന്ന ഒഡീഷ പോലീസിന്റെ പ്രത്യേകസംഘം പറഞ്ഞു.


കട്ടക്കിനു സമീപം താംഗിയിൽ മദ്രസ നടത്തിയിരുന്ന റഹ്മാനെ കഴിഞ്ഞവർഷം ഡിസംബർ 16 നാണു ഡൽഹി പോലീസും ഒഡീഷ പോലീസും സംയുക്‌തമായി അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാൾ ഒഡീഷയിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.