പിണറായി മോദിയെ കണ്ടു, റബർ വിഷയം ഉന്നയിച്ചു
പിണറായി മോദിയെ കണ്ടു, റബർ വിഷയം ഉന്നയിച്ചു
Saturday, May 28, 2016 12:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: റബർ കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായും കൂടിക്കാഴ്ച നടത്തി. റബറിനു താങ്ങുവില പ്രഖ്യാപിക്കണം എന്നതുൾപ്പെടെ പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്ന് അദ്ദേഹം വ്യക്‌തമാക്കി. പ്രതിരോധ മേഖലയിലും റോഡ് നിർമാണത്തിൽ ഉൾപ്പെടെ റബർ ഉൾപ്പെടുത്താനുള്ള സാധ്യതകൾ ആരായണമെന്നും പ്രധാനമന്ത്രിയോടു പറഞ്ഞു. ഇക്കാര്യങ്ങളിൽ വിശദമായ കുറിപ്പു തയാറാക്കി നൽകാനും ചർച്ച ചെയ്തു തീരുമാനമെടുക്കാമെന്നും പ്രധാനമന്ത്രി മറുപടി നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു.

റബർ മൂല്യാധിഷ്ഠിത വസ്തുക്കൾ ഉത്പാദിപ്പിക്കുന്നതിനും ഇതിനായി ചെറുകിട,വൻകിട വ്യവസായ സ്‌ഥാപനങ്ങൾ സ്‌ഥാപിച്ചു കൂടെയെന്നും പ്രധാനമന്ത്രി ആരാഞ്ഞു. ഇക്കാര്യങ്ങൾ പിന്നീട് ആലോചിച്ചു തീരുമാനമെടുക്കാമെന്നാണു സംസ്‌ഥാനം മറുപടി നൽകിയത്. റബറിനു താങ്ങുവില പ്രഖ്യാപിക്കണം. ഒരു മിനിമം വിലയിൽ നിന്നു താഴോട്ടു പോകുമ്പോൾ റബർ സംഭരിക്കുന്നതിനു കേന്ദ്രവും സംസ്‌ഥാനവും പൊതു പദ്ധതി തയാറാക്കണമെന്ന നിർദേശം പ്രധാനമന്ത്രി അംഗീകരിച്ചെന്നും പിണറായി വിജയൻ പറഞ്ഞു.ധനമന്ത്രി അരുൺ ജയ്റ്റ്ലിയുമായി സംസാരിച്ചപ്പോൾ റബർ മേഖലയ്ക്കായി വിലസ്‌ഥിരതാ ഫണ്ട് ഉണ്ടാകുമെന്ന് ഉറപ്പു ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.