അഗസ്ത വെസ്റ്റ്ലാൻഡ്: ത്യാഗിയെയും കേതനെയും ചോദ്യം ചെയ്തു
അഗസ്ത വെസ്റ്റ്ലാൻഡ്: ത്യാഗിയെയും കേതനെയും ചോദ്യം ചെയ്തു
Wednesday, May 4, 2016 12:08 PM IST
ന്യൂഡൽഹി: അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് കേസിൽ വ്യോമസേന മുൻ മേധാവി എസ്.പി. ത്യാഗിയെയും അഭിഭാഷകൻ ഗൗതം കേതനെയും സിബിഐ ചോദ്യം ചെയ്തു. ത്യാഗിയെ തുടർച്ചയായി മൂന്നാം ദിവസമാണ് ചോദ്യം ചെയ്യുന്നത്. ഗൗതം കേതനെ ആദ്യമായാണ് സിബിഐ ചോദ്യം ചെയ്യുന്നത്.

ഹെലികോപ്റ്റർ ഇടപാടിനായി കോഴ നല്കിയെന്ന് ഇറ്റാലിയൻ കോടതി കണ്ടത്തിയതിനെത്തുടർന്നാണ് സിബിഐ വീണ്ടും ചോദ്യംചെയ്യൽ ആരംഭിച്ചത്. കോഴപ്പണം നല്കിയ അരോമാക്ട്രിക്സ് കമ്പനിയുടെ അഭിഭാഷകനും ബോർഡ് മെംബറുമാണ് ഗൗതം കേതൻ. ഇറ്റാലിയൻ ഇടനിലക്കാരുമായി ഇരുവർക്കുമുള്ള ബന്ധത്തെക്കുറിച്ചായിരുന്നു ചോദ്യംചെയ്യൽ.


ഹെലികോപ്റ്റർ ഇടപാടു കേസിൽ ത്യാഗി ഉൾപ്പെടെ 13 പേർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിനായി കരാറിൽ ഹെലികോപ്റ്ററിന്റെ പറക്കൽ ദൂരപരിധി (ഉയരം) 6,000 മീറ്ററിൽ നിന്ന്് 4,500 മീറ്ററായി കുറച്ചെന്നാണു ത്യാഗിക്കെതിരേയുള്ള ആരോപണം. എന്നാൽ, ഈ ആരോപണങ്ങൾ ത്യാഗി നിഷേധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.