പലിശ കുറച്ചതു വരവു കുറഞ്ഞിട്ട്: ധനമന്ത്രാലയം
Wednesday, April 27, 2016 12:49 PM IST
ന്യൂഡൽഹി: 2015–16ൽ നിക്ഷേപങ്ങളിൽനിന്നു വേണ്ടത്ര ആദായം ലഭിക്കാത്തതുകൊണ്ടാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ (ഇപിഎഫ്) പലിശ 8.7 ശതമാനമായി കുറച്ചതെന്നു ധനമന്ത്രാലയം. 8.8 ശതമാനം നൽകണമെങ്കിൽ 2014–15 ലെ മിച്ചത്തിൽനിന്ന് ആയിരംകോടി എടുക്കേണ്ടിവരുമായിരുന്നു. പിന്നെ ശേഷിക്കുക 674 കോടി രൂപ മാത്രമാണ്. 8.7 ശതമാനം കൊടുത്താൽ ആയിരംകോടി രൂപ ശേഷിക്കുമെന്നു മന്ത്രാലയ വക്‌താക്കൾ ചൂണ്ടിക്കാട്ടി.


പിഎഫ് ട്രസ്റ്റിമാരുടെ ബോർഡ് ശിപാർശ ചെയ്ത 8.8 ശതമാനം പലിശ തള്ളി 8.7 ശതമാനമാക്കിയതിനെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകൾ പ്രതിഷേധ പ്രകടനങ്ങൾ നടത്താനിരിക്കെയാണു വിശദീകരണം. എന്നാൽ, ഇപിഎഫ് വക്‌താക്കൾ നൽകുന്ന കണക്ക് വ്യത്യസ്തമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.