കുട്ടിക്കുറ്റവാളി വൃദ്ധയെ കൊലപ്പെടുത്തി വീട് കൊള്ളയടിച്ചു
Saturday, February 6, 2016 12:29 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: അഞ്ചു മാസത്തിനുള്ളില്‍ രണ്ടു കൊലപാതകം നടത്തിയ കുട്ടിക്കുറ്റവാളിയെ ഭേദഗതി ചെയ്ത ബാലനീതി നിയമ പ്രകാരം വിചാരണ ചെയ്യും.

പതിമ്മൂന്നുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടു ദുര്‍ഗുണ പരിഹാര പാഠശാലയില്‍ കഴിഞ്ഞിരുന്ന പതിനേഴുകാരനാണു പുറത്തിറങ്ങി ദക്ഷിണ ഡല്‍ഹിയിലെ ബികെ ദത്ത് കോളനിയില്‍ ഒറ്റയ്ക്കു കഴിഞ്ഞിരുന്ന 65കാരി മിഥിലേഷ് ജയിന്‍ എന്ന റിട്ടയേര്‍ഡ് മിലിട്ടറി എന്‍ജിനിയര്‍ ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി വീട്ടില്‍ നിന്നു സ്വര്‍ണവും പണവും മൊബൈല്‍ ഫോണുകളും കൊള്ളയടിച്ചത്.

കൂട്ടുകാരനെ തിരക്കിയെന്ന വ്യാജേന വിധവയായ മിഥിലേഷിന്റെ വീട്ടിലെത്തിയ പ്രതി കുടിക്കാന്‍ വെള്ളം ചോദിച്ചു. വെള്ളം എടുക്കാന്‍ അകത്തേക്കു പോയ മിഥിലേഷിന്റെ പിന്നാലെയെത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.


മിഥിലേഷിന്റെ മരണം സ്വാഭാവികമെന്ന് കരുതിയ പോലീസ്, മിഥിലേഷിന്റെ പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസംമുട്ടിയാണു മരണമെന്നു കണ്െടത്തിയതിനെത്തുടര്‍ന്നാണ് അന്വേഷണ നടത്താന്‍ തീരുമാനിച്ചത്. മിഥിലേഷിന്റെ വീട്ടില്‍നിന്നു കവര്‍ന്നെടുത്ത ഐ ഫോ ണ്‍ ഓണ്‍ ചെയ്തപ്പോഴാ ണു കുട്ടിക്കുറ്റവാളിയെ പോലീസ് പിന്തുടര്‍ന്നു പിടികൂടിയത്.

ഫരീദാബാദില്‍നിന്നു മറ്റു മോഷണ മുതലുകളോടൊപ്പം പോലീസ് ഇയാളെ അറസ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ചാനല്‍പരിപാടിയിലെ ഡാന്‍സില്‍ പങ്കെടുക്കുന്നതിനു പണം കണ്െടത്തുന്നതിനു വേണ്ടിയാണു വീണ്ടും കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോടു സമ്മതിച്ചു. മുമ്പു പതിമ്മൂന്നുകാരന്‍ സ്വപ്നേഷ് ഗുപ്തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതും ഇതേ ആവശ്യത്തിനായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.