ആണവദുരന്തം: അന്താരാഷ്ട്ര കരാറില്‍ ഇന്ത്യയും
Saturday, February 6, 2016 12:29 AM IST
ന്യൂഡല്‍ഹി: സിവില്‍ ആണവ അപകടങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ബാധ്യത സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയില്‍ (സിഎസ്സി) ഇന്ത്യ ഒപ്പുവച്ചു. ഇതുസംബന്ധിച്ച രേഖകള്‍ വിയന്നയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രാജീവ് മിശ്ര അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ)യുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുവാന്‍ കാര്‍ലോസ് ലെന്റീഹോയെ ഏല്‍പിച്ചു.

സിവില്‍ ആണവദുരന്തത്തിലെ നഷ്ടപരിഹാരം സംബന്ധിച്ച് ഇന്ത്യ പാസാക്കിയ നിയമത്തെപ്പറ്റി വിദേശ കമ്പനികള്‍ക്കുള്ള ആശങ്ക ഇതോടെ മാറി. ഫ്രഞ്ച് കമ്പനി അരേവയും അമേരിക്കന്‍ കമ്പനി വെസ്റിംഗ് ഹൌസും ഇന്ത്യയുമായുള്ള ആണവ റിയാക്ടര്‍ വില്പന കരാറിന് ഇനി മടിക്കില്ലെന്നാണു സൂചന.


റിയാക്ടര്‍ നല്‍കിയ കമ്പനിയുടെ ബാധ്യത ഒഴിവാക്കി റിയാക്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന കമ്പനിയില്‍ ബാധ്യത ചുമത്തുന്നതാണ് അന്താരാഷ്ട്ര ഉടമ്പടി. ബാധ്യത ഒരു ഇന്‍ഷ്വറന്‍സ് നിധിയിലേക്കു മാറ്റിയ ഇന്ത്യന്‍ തീരുമാനം ഇതോടെ പ്രാബല്യത്തിലാകും.

റിയാക്ടറിന്റെ തകരാര്‍ മൂലമുള്ള ദുരന്തത്തിനു റിയാക്ടര്‍ നിര്‍മാതാക്കളില്‍നിന്നു നഷ്ടപരിഹാരം ചോദിക്കാ നാവില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.