ഐഎസ്ഐ ഏജന്റിനെ റിമാന്‍ഡ് ചെയ്തു
Monday, November 30, 2015 12:50 AM IST
മീററ്റ്: കാന്റില്‍നിന്നു കഴിഞ്ഞദിവസം പിടിയിലായ ഇസ്ലാമാബാദ് സ്വദേശിയായ പാക് ചാരന്‍ ഇസാസ് എന്ന മുഹമ്മദ് കലാമിനെ സ്പെഷല്‍ ചീഫ് ജുഡീഷല്‍ മജിസ്ട്രേറ്റ് 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

ഇന്ത്യന്‍ സൈനികവിന്യാസത്തിന്റെ വിവരങ്ങള്‍, പാക് തിരിച്ചറിയല്‍ കാര്‍ഡ്, പശ്ചിമബംഗാളിലെ വ്യാജ വോട്ടേഴ്സ് കാര്‍ഡ്,ബറേലി വിലാസമുള്ള വ്യാജ ആധാര്‍ കാര്‍ഡ്, ഡല്‍ഹി മെട്രോ കാര്‍ഡ്, ലാപ്ടോപ്, പെന്‍ഡ്രൈവുകള്‍ എന്നിവ ഇയാളില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്.

2012 മുതല്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചുവരികയാണെന്നും ഇന്ത്യയില്‍ പ്രവര്‍ത്തിക്കാന്‍ ഐഎസ്ഐ പരിശീലനം നല്കിയിട്ടുണ്െടന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കോല്‍ക്കത്തയില്‍ ഇയാള്‍ക്ക് ഒളിത്താവളം ഒരുക്കിയ മുഹമ്മദ് ഇര്‍ഷാദ്, ഇര്‍ഷാദിന്റെ രണ്ടു സഹോദരങ്ങളായ ഇര്‍ഫാന്‍, ജഹാംഗീര്‍, ഇര്‍ഷാദിന്റെ മകന്‍ അഷ്ഫഖ് അന്‍സാരി എന്നിവരെയും സേന കസ്റഡിയിലെടുത്തിരുന്നു.


തെക്കന്‍ കോല്‍ക്കത്തയിലെ ഡോ. സുധീര്‍ ബോസ് റോഡില്‍നിന്നാണ് ഇവര്‍ പിടിയിലായത്. ഇര്‍ഷാദില്‍നിന്ന് രണ്ടു ലക്ഷം രൂപയുടെയും അഷ്ഫഖില്‍നിന്ന് 1.5 ലക്ഷം രൂപയുടെയും കള്ളനോട്ടുകള്‍ പിടിച്ചെടുത്തു.

പത്തുവര്‍ഷമായി ഇവര്‍ പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചുവരികയാണെന്ന് കോല്‍ക്കത്ത പോലീസ് പറഞ്ഞു. ഇതിനിടെ, ഇവര്‍ പലതവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.