ബിഹാറില്‍ ആദ്യഘട്ട പ്രചാരണം സമാപിച്ചു
Sunday, October 11, 2015 12:25 AM IST
പാറ്റ്ന: ബിഹാറിലെ 49 നിയമസഭാ സീറ്റുകളിലേക്കു നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള പ്രചാരണം ഇന്നലെ അവസാനിച്ചു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യവും ജെഡി-യു- ആര്‍ജെഡി- കോണ്‍ഗ്രസ് സഖ്യവും നേര്‍ക്കുനേര്‍ പോരാട്ടം നടത്തുന്ന ബിഹാറില്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്.

എതിരാളികള്‍ക്കു ചെകുത്താന്‍, സൂപ്പര്‍ ചെകുത്താന്‍, അഴിമതി അധ്യക്ഷന്‍ തുടങ്ങിയ വിശേഷണങ്ങ ള്‍ നല്‍കി നേതാക്കള്‍ പരസ്പരം ആക്ഷേപിച്ചും പ്രചാരണത്തിന് ആളെക്കൂട്ടി മത്സരം കൊഴുപ്പിച്ചു. പ്രചാരണം ഉച്ചസ്ഥായിയിലായപ്പോള്‍ ആര്‍ജെഡി അധ്യക്ഷന്‍ ലാലുപ്രസാദ് യാദവിന്റെ ഗോമാംസ പരാമര്‍ശം ബിജെപിയെ ചൊടിപ്പിച്ചു. സംവരണം ഏടുത്തുകളയണമെന്ന ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന വിശാല മതേതരമുന്നണിക്ക് അടിക്കാന്‍ വീണുകിട്ടിയ വടിയായി.


ഹിന്ദുക്കളും ബീഫ് കഴിക്കുമെന്നു പറ ഞ്ഞ ലാലു യാദവകുലത്തിനുതന്നെ അപമാനമാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം പിന്നാലെയെത്തി. ദാദ്രിയില്‍ ഗോമാംസം കഴിച്ചെന്നാരോപിച്ച് ഒരാളെ കൊലപ്പെടുത്തിയ സംഭവം വിശാല മതേതരസഖ്യം ആയുധമാക്കുകയാണെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.