ബിജെപി നേതാവിന് ഇറച്ചി ഫാക്ടറിയുണ്െടന്നു റിപ്പോര്‍ട്ട്
Saturday, October 10, 2015 12:40 AM IST
ന്യൂഡല്‍ഹി: ബീഫ് നിരോധനത്തിനായി വാദിക്കുന്ന ബിജെപി നേതാവും ഉത്തര്‍പ്രദേശിലെ എംഎല്‍എയുമായ സംഗീത് സോം, ഇറച്ചി സംസ്ക്കരണ ഫാക്ടറിയുടെ ഡയറക്ടറെന്ന് ആരോപണം. ഒരു ഇംഗ്ളീഷ് പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

തീവ്രനിലപാടുകാരനായ സംഗീത് സോം 2009ല്‍ അലിഗഢില്‍ ഭൂമി വാങ്ങി മൊയിനുദ്ദീന്‍ ഖുറേഷി, യോഗേഷ് റാവത്ത് എന്നിവര്‍ക്കൊപ്പം അല്‍ ദുഅ ഫുഡ് പ്രൊസസിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ ഇറച്ചി സംസ്ക്കരണ ഫാക്ടറി സ്ഥാപിച്ചെന്നാണു റിപ്പോര്‍ട്ട്.

വാങ്ങിയ സ്ഥലം അല്‍ ദുഅ കമ്പനിക്കു വില്‍ക്കുകയായിരുന്നു. തീവ്ര ഹിന്ദുത്വവാദിയായ താന്‍ മതത്തിന് എതിരായ കാര്യങ്ങള്‍ ചെയ്യില്ല. ഫാക്ടറിയില്‍ പങ്കുണ്െടന്നു തെളിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്നും സംഗീത് സോം പറഞ്ഞു. സമാജ് വാദി പാര്‍ട്ടി നേതാവ് അതുല്‍ പ്രധാനാണ് ആരോപണത്തിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.


ഗോമാംസം കഴിച്ചുവെന്നപേരില്‍ അമ്പതുകാരനെ തല്ലിക്കൊന്ന ഉത്തര്‍പ്രദേശിലെ ദാദ്രി സന്ദര്‍ശിച്ച സംഗീത് സോം വിവാദ പ്രസ്താവന നടത്തിയിരുന്നു. മുസാഫര്‍ നഗര്‍ കലാപക്കേസിലെ പ്രതിയാണു സോം.

കഴിഞ്ഞ വര്‍ഷം മൊറാദാബാദില്‍ സംഘര്‍ഷത്തിനു ശ്രമം നടത്തിയെന്ന കേസും സോമിന്റെ പേരിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.