ബംഗളൂരുവില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി; രണ്ടുപേര്‍ പിടിയില്‍
Wednesday, October 7, 2015 12:55 AM IST
ബംഗളൂരു: നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. കോള്‍സെന്റര്‍ ജീവനക്കാരിയും മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിനിയുമായ 23കാരിയാണ് മാനഭംഗത്തിനിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറടക്കം രണ്ടുപേര്‍ മഡിവാള പോലീസിന്റെ പിടിയിലായി. ഇവരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. സംഭവം നടന്ന ടെമ്പോവാന്‍ പോലീസ് കസ്റഡിയിലെടുത്തിട്ടുണ്ട്.

വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്െടത്തുകയായിരുന്നു. ശനിയാഴ്ച രാത്രി നടന്ന സംഭവം രണ്ടുദിവസത്തിനു ശേഷമാണ് പുറത്തറിഞ്ഞത്.

ശനിയാഴ്ച രാത്രി പത്തോടെ ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം എച്ച്എസ്ആര്‍ ലേഔട്ടിലെ താമസസ്ഥലത്തേക്കു പോകാന്‍ ഹൊസൂര്‍ റോഡിലെ മഡിവാള ബസ്സ്റോപ്പില്‍ ഓട്ടോറിക്ഷ കാത്തുനില്‍ക്കവെ എത്തിയ ടെമ്പോവാന്‍ നിര്‍ത്തുകയും യുവതിയെ കയറ്റുകയുമായിരുന്നു. വാനില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊണ്ടുപോയി മാനഭംഗത്തിനിരയാക്കിയശേഷം പുലര്‍ച്ചെ യുവതിയെ വഴിയില്‍ തള്ളി സംഘം കടന്നുകളയുകയായിരുന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയാണ് മാനഭംഗപ്പെടുത്തിയതെന്നു യുവതി പോലീസിനു മൊഴി നല്‍കിയിരുന്നു.


ഗുരുതരമായി പരിക്കേറ്റ യുവതി സുഹൃത്തിന്റെ സഹായത്തോടെ ആശുപത്രിയില്‍ ചികിത്സ തേടിയ യുവതി തിങ്കളാഴ്ച വൈകുന്നേരമാണ് ഡിസ്ചാര്‍ജായത്. പ്രതികളിലൊരാള്‍ യുവതിക്കു മുന്‍പരിചയമുള്ളയാളാണ്. അതേസമയം, പോലീസ് പട്രോളിംഗ് ഏറെയുള്ള സ്ഥലമായിട്ടും സംഭവദിവസം അവിടെ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും പരാതിയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.