ഗോമാംസത്തില്‍ ഉടക്കി ലാലുവിനു നാക്കു പിഴച്ചു
ഗോമാംസത്തില്‍ ഉടക്കി ലാലുവിനു നാക്കു പിഴച്ചു
Sunday, October 4, 2015 11:42 PM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ഗോമാംസ വിവാദ ത്തില്‍ പ്രസ്താവന നടത്തിയ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനും നാക്കു പിഴച്ചു. ദാദ്രിയില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ്താവനയിലാണു ലാലു ഹിന്ദുക്കളും മാട്ടിറച്ചി കഴിക്കും എന്നു തുറന്നടിച്ചത്. വിദേശത്തു കഴിയുന്ന ഇന്ത്യക്കാരും ഹിന്ദുക്കളും ഇറച്ചി കഴിക്കും എന്നായിരുന്നു ലാലുവിന്റെ പ്രസ്താവന. എന്നാല്‍, പ്രസ്താവന തിരിച്ചടിക്കും എന്നു തിരിച്ചറിഞ്ഞ ലാലു പിന്നാലെ തിരുത്തിപ്പറഞ്ഞു തടിയൂരുകയായിരുന്നു.

ഗോമാംസം കഴിച്ചതിന്റെ പേരില്‍ ഒരാളെ കൊല്ലുന്നതു തെറ്റാണെന്നും ഭക്ഷണ കാര്യത്തില്‍ എല്ലാവര്‍ക്കും വ്യക്തി സ്വാതന്ത്യ്രങ്ങളുണ്െടന്നും ലാലു പറഞ്ഞു. ബിജെപി എല്ലാ സംഭവത്തെയും വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ അന്തരീക്ഷവും അവര്‍ വര്‍ഗീയവത്കരിക്കുന്നു. ദാദ്രിയിലുണ്ടായതു വര്‍ഗീയ സംഘര്‍ഷമാണ്. ബിജെപി തന്നെയാണ് ഇതിനു പിന്നില്‍. ഇത്രയും പറഞ്ഞ ശേഷം ലാലു ആദ്യ പ്രസ്താവനയില്‍ നിന്നും ത കിടം മറിഞ്ഞ് മാസം ഭക്ഷിക്കുന്നത് രോഗം വരാനിടയാക്കുമെന്നു പറഞ്ഞു സുരക്ഷിത നിലപാടില്‍ ഉറയ്ക്കാന്‍ ശ്രമിക്കുകയായിരുന്നു.

ആദ്യ പ്രസ്താവനയില്‍ നിന്നു തലയൂരിയ ലാലു പിന്നെ പറഞ്ഞതു ഹിന്ദുക്കള്‍ ബീഫ് കഴിക്കില്ലെന്നാണ്. ബീഫ് എന്നാല്‍ ഗോമാംസം എന്നുമാത്രമല്ല അര്‍ഥം. ആട്ടിറച്ചി കഴിക്കുന്നരായാലും ഇക്കാര്യത്തില്‍ മാറ്റമൊന്നുമില്ല. മാംസം ഭക്ഷിക്കുന്നതില്‍ ബീഫാണോ ചിക്കനാണോ മട്ടനാണോ എന്നൊന്നും ചിന്തിക്കേണ്ടതില്ല. മാസം ഭക്ഷിക്കുന്നവര്‍ സംസ്കാരമുള്ളവരല്ലെന്നു പറഞ്ഞ ലാലു പാവപ്പെട്ടവര്‍ അതു ഭക്ഷിച്ചു വിശപ്പടക്കുന്നുവെന്നാണ് പറഞ്ഞത്. രോഗ കാരണമാകുമെന്നതിനാല്‍ ആരും മാസം ഭക്ഷിക്കാതിരിക്കുന്നതാണു നല്ലതെന്നും ലാലു പറഞ്ഞുവച്ചു.


എന്നാല്‍, ലാലു പ്രസാദിനു മറുപടിയുമായെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞതു ലാലു ബീഫിനു മേല്‍ രാഷ്ട്രീയം കളിക്കുന്നു എന്നാണ്. ഇത്തരം പ്രകടനങ്ങള്‍ നിര്‍ത്തി കഴിഞ്ഞ 15 വര്‍ഷമായി ബീഹാറിനെ കൊള്ളയടിക്കുന്നത് ആരാണെന്നു വ്യക്തമാക്കണം എന്നായിരുന്നു രാജ്നാഥ് ലാലുവിനു നേരേ തിരിച്ചടിച്ചത്. കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗും ലാലുവിന്റെ ആദ്യ പ്രസ്താവനയ്ക്കെതിരേ രംഗത്തു വന്നിരുന്നു.

പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ലാലുവിന്റെ വസതിയിലേക്കു പ്രകടനം നടത്തുമെന്നും സിംഗ് മുന്നറിയിപ്പു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.