ദാദ്രി സംഭവം: രണ്ടു പ്രതികള്‍ അറസ്റില്‍
Sunday, October 4, 2015 11:39 PM IST
സെബി മാത്യു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രയില്‍ ഗോമാംസം കഴിച്ചെന്നും ഗോവധം നടത്തിയെന്നും ആരോപിച്ച് നാട്ടുകാര്‍ ഒരാളെ അടിച്ചുകൊന്ന സംഭവത്തില്‍ രണ്ടു പ്രധാന പ്രതികള്‍ അറസ്റില്‍. ശിവം റാണ, വിശാല്‍ റാണ എന്നിവരാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഉത്തര്‍പ്രദേശ് പോലീസിന്റെ പിടിയിലായത്.വൈശാല്‍ റാണ സ്ഥലത്തെ ബിജെപി നേതാവ് സഞ്ജയ് റാണയുടെ മകനാണ്. പ്രതികള്‍ ഇരുവരും പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥികളാണെന്നു വിവരമുണ്ട്. ഇരുവര്‍ക്കും 18 വയസില്‍ താഴെയാണു പ്രായം. ഇതോടെ കേസില്‍ അറസ്റിലാ യവരുടെ എ ണ്ണം എട്ടായെ ന്ന് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അനുരാഗ് സിംഗ് അറിയിച്ചു.മുഹമ്മദ് ആഖ്ലാ ഖ് മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തു പേര്‍ക്കെതിരേയും ആക്രമത്തില്‍ പങ്കെടുത്ത മറ്റു നൂറോളം പേര്‍ക്കെതിരേയുമാണു പോലീസ് കേസെടുത്തിരിക്കുന്നത്.

മുഹമ്മദിന്റെ കുടുംബാംഗങ്ങളുടെ മൊഴിയനുസരിച്ചു വിശാലാണു ക്ഷേത്രത്തിലെ പൂജാരിയെ സമ്മര്‍ദത്തിലാക്കി ഇവരുടെ വീട്ടില്‍ ഗോ മാംസം ഉണ്െടന്ന് മൈക്കിലൂടെ അറിയിപ്പു നല്‍കാന്‍ മുന്‍കൈ എടുത്തത്. എന്നാല്‍, വിശാലിന്റെ പിതാവ് സഞ്ജയ് റാണ ഇതെല്ലാം നിഷേധിച്ചിട്ടുണ്ട്. താന്‍ കഴിഞ്ഞ 20 വര്‍ഷമായി ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു എന്നു സഞ്ജയ് പറയുമ്പോള്‍ ഇയാള്‍ക്കു പ്രത്യേക പദവികളൊന്നുമില്ലെന്നാണു പാര്‍ട്ടി നല്‍കുന്ന വിശദീകരണം.


അതിനിടെ, കൊല്ലപ്പെട്ട മുഹമ്മദ് ആഖ്ലാഖിന്റെ കുടുംബത്തെ വ്യോമസേനയുടെ കീഴിലുള്ള താമസ സ്ഥലത്തേക്കു മാറ്റുമെന്നു വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ പറഞ്ഞു. മുഹമ്മദിന്റെ മൂത്ത മകന്‍ സര്‍ത്താ ജ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ്. ഒരു എയര്‍ ഫോഴ്സ് പോരാളിയുടെ കുടുംബത്തിന് ഈ അവസ്ഥയുണ്ടായതു നിര്‍ഭാഗ്യകരമാണെന്നു വ്യോമസേനാ മേധാവി വിശേഷിപ്പിച്ചത്.

ചെന്നൈയില്‍ ജോലി ചെയ്യുന്ന സര്‍ത്താജിനു കുടുംബത്തോടൊ പ്പം കഴിയാന്‍ സ്ഥലംമാറ്റം നല്‍കുകയോ അല്ലെങ്കിലും കുടുംബത്തിന് ചെന്നൈയിലേക്കു പോകാനുള്ള സൌകര്യം നല്‍കുകയോ ചെയ്യുമെന്നു വ്യോമസേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാരിനു കത്തെഴുതുമോ എന്ന ചോദ്യത്തിന് ഇതെ ല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അറിവുള്ള കാര്യമല്ലേ എന്നായിരുന്നു വ്യോമസേനാ മേധാവിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.