ഷീന ബോറ വധം: ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവിന്റെ ബാങ്ക് രേഖകള്‍ പിടിച്ചെടുത്തു
Thursday, September 3, 2015 12:31 AM IST
കോല്‍ക്കത്ത: ഷീന ബോറ വധക്കേസില്‍ അമ്മ ഇന്ദ്രാണി മുഖര്‍ജിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്നയുടെ ലാപ്ടോപും ബാങ്ക് അക്കൌണ്ടുമായി ബന്ധപ്പെട്ട രേഖകളും മൊബൈല്‍ഫോണും ഹസ്റിംഗ്സിലുള്ള വീട്ടില്‍നിന്നു കോല്‍ക്കത്ത പോലീസിന്റെ സഹായത്തോടെ മുംബൈ പോലീസ് പിടിച്ചെടുത്തു. ഖന്ന അറസ്റിലായത് സുഹൃത്തായ അജയ് റൌളയുടെ വീട്ടില്‍നിന്നാണ്. അതിനാല്‍ ആലിപുരിലെ റൌളയുടെ വസതിയിലും മുംബൈ പോലീസ് റെയ്ഡ് നടത്തി.

അതേസമയം, ഷീനയുടെ കൊലപാതകവുമായി ബന്ധപ്പെട്ടു ഇന്ദ്രാണിയുടെ ഭര്‍ത്താവും സ്റാര്‍ ഇന്ത്യ മുന്‍ സിഇഒയുമായ പീറ്റര്‍ മുഖര്‍ജിയുടെ മൊഴി ഇന്നലെ ഖാര്‍ പോലീസ് രേഖപ്പെടുത്തി. രാവിലെ 10.30നാണു പീറ്റര്‍ മുഖര്‍ജി സ്റേഷനിലെത്തിയത്.


ഇതേസമയം, ഇന്ദ്രാണി, സഞ്ജയ് ഖന്ന, ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാം റായി എന്നിവരെയും പോലീസ് തെളിവെടുപ്പിനായി സ്റേഷനിലെത്തിച്ചിരുന്നു. ഇന്ദ്രാണി കുറ്റസമ്മതം നടത്തിയതായി പോലീസ് പിന്നീടു പറഞ്ഞു. കഴിഞ്ഞ ആഴ്ച അഭിഭാഷകനൊപ്പം പീറ്റര്‍ സ്റേഷനിലെത്തിയിരുന്നെങ്കിലും പീറ്ററിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നില്ല. പീറ്ററിന്റെ മകന്‍ രാഹുല്‍ മുഖര്‍ജിയെ പോലീസ് രണ്ടുവട്ടം ചോദ്യം ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.